ന്യൂഡല്‍ഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജ്യസഭാ അംഗത്വം രാജിവച്ച സ്വപൻ ദാസ് ഗുപ്ത വീണ്ടും രാജ്യസഭയിലേക്ക്. മുൻ മാധ്യമപ്രവർത്തകൻ കൂടിയായ സ്വപൻ ദാസ് ഗുപ്തയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്വപൻ ദാസ് ഗുപ്തയെ ഒഴിവുവന്ന സീറ്റിലേക്കാണ് രാഷ്ട്രപതി നാമനിർദേശം ചെയ്തത്.
മാധ്യമപ്രവര്ത്തകന് കൂടിയായ സ്വപന്‍ദാസ് ഗുപ്തയെ 2016-ലാണ് ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേരുകയും നിയമസഭയിലേക്ക് സ്ഥാനാര്ഥിയാകുകയുമായിരുന്നു. സ്വപന്‍ദാസ് ഗുപ്ത നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയായി തുടര്‍ന്ന് കൊണ്ട് മത്സരിക്കുന്നതിനെ തൃണമൂൽ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹം രാജിവച്ചത്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വപന്‍ദാസ് ഗുപ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാമേന്ദു സിന്‍ഹാരേയോട് 9127 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
മാധ്യമപ്രവര്ത്തകന് കൂടിയായ സ്വപന്‍ദാസ് ഗുപ്തയെ 2016-ലാണ് ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേരുകയും നിയമസഭയിലേക്ക് സ്ഥാനാര്ഥിയാകുകയുമായിരുന്നു. സ്വപന്‍ദാസ് ഗുപ്ത നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയായി തുടര്‍ന്ന് കൊണ്ട് മത്സരിക്കുന്നതിനെ തൃണമൂൽ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹം രാജിവച്ചത്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വപന്‍ദാസ് ഗുപ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാമേന്ദു സിന്‍ഹാരേയോട് 9127 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.