ന്യൂഡൽഹി: ജൂലൈ മധ്യത്തോടെയോ ഓഗസ്റ്റ് ആരംഭിത്തിലോ പ്രതിദിനം ഒരു കോടി വാക്സിൻ വീതം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഈ വർഷം അവസാനത്തോടെ രാജ്യത്താകെ 108 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയെന്ന ലക്ഷ്യത്തോടെ വാക്സിനേഷൻ ഇരട്ടിയാക്കുമെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ് പറഞ്ഞു.
വാക്സിൻ നിർമാതാക്കൾ ഉദ്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ വാക്സിൻ ദൗർലഭ്യം ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ തോതിൽ നടത്തിയ പരിശോധനയും കർശനമായ നിയന്ത്രണവും രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
വാക്സിൻ ക്ഷാമമില്ല. ഒരു മാസത്തിനുള്ളിൽ വാക്സിനേഷൻ നൽകണമെന്നാണോ? നമ്മുടെ ജനസംഖ്യ അമേരിക്കയുടെ നാലിരട്ടിവരും. കുറച്ച് ക്ഷമ കാണിക്കേണ്ടതുണ്ട്. ജൂലൈ പകുതിയോടെ അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം, ഒരു ദിവസം ഒരു കോടിക്ക് ഡോസുകൾ ലഭ്യമാക്കുമെന്നും ഐസിഎംആർ മേധാവി അറിയിച്ചു. ഡിസംബറോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ നിർമാതാക്കൾ ഉദ്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ വാക്സിൻ ദൗർലഭ്യം ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ തോതിൽ നടത്തിയ പരിശോധനയും കർശനമായ നിയന്ത്രണവും രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
വാക്സിൻ ക്ഷാമമില്ല. ഒരു മാസത്തിനുള്ളിൽ വാക്സിനേഷൻ നൽകണമെന്നാണോ? നമ്മുടെ ജനസംഖ്യ അമേരിക്കയുടെ നാലിരട്ടിവരും. കുറച്ച് ക്ഷമ കാണിക്കേണ്ടതുണ്ട്. ജൂലൈ പകുതിയോടെ അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം, ഒരു ദിവസം ഒരു കോടിക്ക് ഡോസുകൾ ലഭ്യമാക്കുമെന്നും ഐസിഎംആർ മേധാവി അറിയിച്ചു. ഡിസംബറോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.