ന്യൂഡൽഹി: കോവാക്സിനും കോവിഷീൽഡും രണ്ട് ഡോസ് തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ. വാക്സിൻ പ്രോട്ടോക്കോളിൽ മാറ്റമൊന്നും വരുത്തില്ലെന്നും നീതി ആയോഗ് അറിയിച്ചു. എല്ലാ ഗുണഭോക്താക്കൾക്കും രണ്ട് ഡോസ് കോവിഷീൽഡും കോവാക്സിനും ലഭിക്കും.
വാക്സിനുകൾ തമ്മിൽ ഇടകലർത്തി നൽകാനുള്ള ആലോചനയില്ലെന്നും കേന്ദ്രം അറിയിച്ചു. കോവാക്സിൻ ഒരു ഡോസ് എടുത്തവർക്ക് രണ്ടാം ഡോസായി കോവിഷീൽഡ് നൽകുമെന്നായിരുന്നു പ്രചരണം. എന്നാൽ ഇത്തരത്തിൽ ഇടകലർത്തി നൽകിയാലുണ്ടാകുന്ന ഫലപ്രാപ്തി സംബന്ധിച്ച് ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടില്ല.
കോവിഷീൽഡിന്റെ രണ്ടാം ഡോസ് ഒഴിവാക്കാനും ആലോചനയില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
വാക്സിനുകൾ തമ്മിൽ ഇടകലർത്തി നൽകാനുള്ള ആലോചനയില്ലെന്നും കേന്ദ്രം അറിയിച്ചു. കോവാക്സിൻ ഒരു ഡോസ് എടുത്തവർക്ക് രണ്ടാം ഡോസായി കോവിഷീൽഡ് നൽകുമെന്നായിരുന്നു പ്രചരണം. എന്നാൽ ഇത്തരത്തിൽ ഇടകലർത്തി നൽകിയാലുണ്ടാകുന്ന ഫലപ്രാപ്തി സംബന്ധിച്ച് ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടില്ല.
കോവിഷീൽഡിന്റെ രണ്ടാം ഡോസ് ഒഴിവാക്കാനും ആലോചനയില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.