കോൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ജനവിധി തേടിയ മുഖ്യമന്ത്രി മമതയ്ക്ക് തോൽവി. നേരത്തെ മമത വിജയിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതോടെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മമത രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മമത തോറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
ബിജെപിയുടെ സുവേന്ദു അധികാരിക്കാണ് നന്ദിഗ്രാമിൽ വിജയം. തൃണമൂൽ കോണ്‍ഗ്രസിൽനിന്നും രാജിവച്ച് ബിജെപിൽ ചേർന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമിൽ ജനവിധി തേടിയത്. 1622 വോട്ടുകൾക്കാണ് സുവേന്ദുവിന്റെ വിജയം.
നന്ദിഗ്രാമിനെക്കുറിച്ച് വിഷമിക്കേണ്ടെന്ന് മമത പറഞ്ഞു. താൻ നന്ദിഗ്രാമിനായി പോരാടി. നന്ദ്രിഗ്രാം ജനത അവർക്ക് ആവശ്യമുള്ള വിധി നൽകട്ടെ. അത് താൻ അംഗീകരിക്കുന്നു. തനിക്ക് കുഴപ്പമില്ല. തങ്ങൾ 221ലധികം സീറ്റുകൾ നേടി തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയെന്നും മമത കൂട്ടിച്ചേർത്തു.
ബിജെപിയുടെ സുവേന്ദു അധികാരിക്കാണ് നന്ദിഗ്രാമിൽ വിജയം. തൃണമൂൽ കോണ്‍ഗ്രസിൽനിന്നും രാജിവച്ച് ബിജെപിൽ ചേർന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമിൽ ജനവിധി തേടിയത്. 1622 വോട്ടുകൾക്കാണ് സുവേന്ദുവിന്റെ വിജയം.
നന്ദിഗ്രാമിനെക്കുറിച്ച് വിഷമിക്കേണ്ടെന്ന് മമത പറഞ്ഞു. താൻ നന്ദിഗ്രാമിനായി പോരാടി. നന്ദ്രിഗ്രാം ജനത അവർക്ക് ആവശ്യമുള്ള വിധി നൽകട്ടെ. അത് താൻ അംഗീകരിക്കുന്നു. തനിക്ക് കുഴപ്പമില്ല. തങ്ങൾ 221ലധികം സീറ്റുകൾ നേടി തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയെന്നും മമത കൂട്ടിച്ചേർത്തു.