തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ജനത ചരിത്രവിജയമാണ് നൽകിയതെന്ന് സിപിഎം. ഈ ജനകീയ അംഗീകാരത്തിലൂടെ ആദ്യമായി കേരളത്തിൽ ഒരു ഇടതുപക്ഷ തുടർഭരണം വരികയാണ്. കേരള ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും സിപിഎം അറിയിച്ചു.
ഇതിനായി പ്രവർത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്തി പുതിയ സർക്കാർ പ്രവർത്തിക്കുമെന്ന് പാർട്ടി ഈ അവസരത്തിൽ ഉറപ്പു നൽകുന്നു. സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കും ആത്മവിശ്വസത്തോടുകൂടി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ ഈ ജനവിധി കൂടുതൽ സഹായകരമാകും.
1957 മുതൽ വിവിധ ഘട്ടങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് ഇടതുപക്ഷ സർക്കാരുകൾ കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് പ്രവർത്തിച്ചത്. ഈ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ശക്തി പകരുന്നതാണ് ഈ ജനവിധി. പ്രതിലോമ ശക്തികളുടെ തെറ്റായ പ്രചരണങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള ശക്തമായ അടിത്തറ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലം കൂടിയാണിത്.
മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരായ ജനകീയ പോരാട്ടങ്ങൾക്ക് ഈ വിജയം കരുത്തു പകരും. ഇന്ത്യയിലാകെയുള്ള പൊരുതുന്ന ജനതയ്ക്ക് ഈ തെരഞ്ഞെടുപ്പ് വിജയം കൂടുതൽ ആത്മവിശ്വാസം നൽകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷം എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഇടതുപക്ഷത്തിന്റെ ഈ വിജയം വ്യക്തമാക്കുന്നു. സാമൂഹ്യ നീതിയിലാധിഷ്ഠിതമായ വികസനത്തിനും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുമാണ് കഴിഞ്ഞ 5 വർഷവും എൽ.ഡി.എഫ് സർക്കാർ പ്രവർത്തിച്ചത്.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച സർക്കാരിന് ജനങ്ങൾ നൽകിയ മികച്ച പിന്തുണയും ഈ തെരഞ്ഞെടുപ്പിൽ വ്യക്തമായി. കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ സാന്പത്തിക നയങ്ങൾക്കും തീവ്ര വർഗീയ അജണ്ടകൾക്കുമെതിരായി ബദൽ രാഷ്ട്രീയ നയം ഉയർത്തിപ്പിടിക്കാൻ ഈ വിജയം സഹായിക്കും.
കേരളത്തിലെ യുഡിഎഫും ബിജെപിയും അക്രമസമരങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയും ഈ ഗവണ്മെന്റിനെ അട്ടിമറിക്കാനാണ് കഴിഞ്ഞ 5 വർഷവും പരിശ്രമിച്ചത്. കമ്മ്യുണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഇതിന് ഉറച്ച പിന്തുണ നൽകി. വൻതോതിൽ കുഴൽപ്പണം കടത്തിയും വ്യാജ സംഘർഷങ്ങൾ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഇടതുപക്ഷ വിരുദ്ധ ശക്തികൾ പരിശ്രമിച്ചു. ചില സാമുദായിക സംഘടനകൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ പരസ്യമായി അഹ്വാനം ചെയ്തതും ഇത്തരം അട്ടിമറി ശ്രമത്തിന്റെ ഭാഗമായിരുന്നു.
ബിജെപി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെയാകെ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ഉപയോഗിച്ചു. ഈ തെറ്റായ എല്ലാ നീക്കങ്ങളെയും അതിജീവിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞത് കേരളത്തിലെ ജനങ്ങൾ നൽകിയ ഉറച്ച പിന്തുണകൊണ്ടാണ്. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനത്തിന്റെ തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ബഹുമുഖമായ വളർച്ച ലക്ഷ്യംവച്ചുള്ള പ്രകടന പത്രികയാണ് എൽഡിഎഫ് മുന്നോട്ട് വച്ചിട്ടള്ളത്. അത് പ്രയോഗത്തിൽ കൊണ്ടുവരുന്നതിനുള്ള ജനകീയ അംഗീകാരം കൂടിയാണ് ഈ ജനവിധി.
യുഡിഎഫ് പിന്തുണയോടുകൂടി 5 വർഷം മുന്പ് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് നേതൃത്വത്തിൽ കേരള ജനത ക്ലോസ് ചെയ്തു. ബിജെപിയുടെ വർഗ്ഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് കേരളം നൽകിയത്. നരേന്ദ്ര മോദി, അമിത് ഷാ ദ്വയങ്ങളും നിരവധി കേന്ദ്ര മന്ത്രിമാരും കോടികൾ ചെലവഴിച്ച് നടത്തിയ പ്രചരണം കേരളത്തിൽ വിലപ്പോയില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനെ രണ്ട് സീറ്റിൽ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കി. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീന്പ് ഇളക്കിയ ബിജെപിക്ക് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചിട്ടും സ്വാധീനം വർദ്ധിപ്പിക്കാനായില്ല. ഫെഡറൽ തത്വങ്ങളെ ലംഘിച്ചും കേന്ദ്ര ഭരണം ദുർവിനിയോഗം ചെയ്തും സംസ്ഥാന സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള കേന്ദ്ര നീക്കത്തെയാണ് കേരളം നിരാകരിച്ചത്. ഈ ഉയർന്ന ജനാധിപത്യ ബോധം വർഗ്ഗീയ തീവ്രവാദത്തോട് കേരള ജനത സന്ധിചെയ്യില്ല എന്ന പ്രഖ്യാപനം കൂടിയാണ്.
മതപരമായ ഏകീകരണം ലക്ഷ്യം വച്ച് യുഡിഎഫ് ജമാ-അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും ജനം തള്ളിക്കളഞ്ഞു. മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനൊപ്പമാണ് കേരളമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകിയിരിക്കുകയാണ്. അഭൂതപൂർവ്വമായ ഈ ജനകീയ അംഗീകാരം സിപിഎമ്മിനെയും പ്രവർത്തകരെയും കൂടുതൽ ഉത്തരവാദിത്വമുള്ളവരും വിനായാന്വിതരുമാക്കുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള മികച്ച ഭരണവും ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ജനകീയ പ്രവർത്തന രീതിയും സിപിഎം മുന്നോട്ട് കൊണ്ടുപോകും.
കേരളത്തിലെ ദശലക്ഷക്കണക്കിന് ബഹുജനങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഎം അറിയിച്ചു.
ഇതിനായി പ്രവർത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്തി പുതിയ സർക്കാർ പ്രവർത്തിക്കുമെന്ന് പാർട്ടി ഈ അവസരത്തിൽ ഉറപ്പു നൽകുന്നു. സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കും ആത്മവിശ്വസത്തോടുകൂടി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ ഈ ജനവിധി കൂടുതൽ സഹായകരമാകും.
1957 മുതൽ വിവിധ ഘട്ടങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് ഇടതുപക്ഷ സർക്കാരുകൾ കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് പ്രവർത്തിച്ചത്. ഈ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ശക്തി പകരുന്നതാണ് ഈ ജനവിധി. പ്രതിലോമ ശക്തികളുടെ തെറ്റായ പ്രചരണങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള ശക്തമായ അടിത്തറ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലം കൂടിയാണിത്.
മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരായ ജനകീയ പോരാട്ടങ്ങൾക്ക് ഈ വിജയം കരുത്തു പകരും. ഇന്ത്യയിലാകെയുള്ള പൊരുതുന്ന ജനതയ്ക്ക് ഈ തെരഞ്ഞെടുപ്പ് വിജയം കൂടുതൽ ആത്മവിശ്വാസം നൽകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷം എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഇടതുപക്ഷത്തിന്റെ ഈ വിജയം വ്യക്തമാക്കുന്നു. സാമൂഹ്യ നീതിയിലാധിഷ്ഠിതമായ വികസനത്തിനും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുമാണ് കഴിഞ്ഞ 5 വർഷവും എൽ.ഡി.എഫ് സർക്കാർ പ്രവർത്തിച്ചത്.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച സർക്കാരിന് ജനങ്ങൾ നൽകിയ മികച്ച പിന്തുണയും ഈ തെരഞ്ഞെടുപ്പിൽ വ്യക്തമായി. കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ സാന്പത്തിക നയങ്ങൾക്കും തീവ്ര വർഗീയ അജണ്ടകൾക്കുമെതിരായി ബദൽ രാഷ്ട്രീയ നയം ഉയർത്തിപ്പിടിക്കാൻ ഈ വിജയം സഹായിക്കും.
കേരളത്തിലെ യുഡിഎഫും ബിജെപിയും അക്രമസമരങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയും ഈ ഗവണ്മെന്റിനെ അട്ടിമറിക്കാനാണ് കഴിഞ്ഞ 5 വർഷവും പരിശ്രമിച്ചത്. കമ്മ്യുണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഇതിന് ഉറച്ച പിന്തുണ നൽകി. വൻതോതിൽ കുഴൽപ്പണം കടത്തിയും വ്യാജ സംഘർഷങ്ങൾ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഇടതുപക്ഷ വിരുദ്ധ ശക്തികൾ പരിശ്രമിച്ചു. ചില സാമുദായിക സംഘടനകൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ പരസ്യമായി അഹ്വാനം ചെയ്തതും ഇത്തരം അട്ടിമറി ശ്രമത്തിന്റെ ഭാഗമായിരുന്നു.
ബിജെപി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെയാകെ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ഉപയോഗിച്ചു. ഈ തെറ്റായ എല്ലാ നീക്കങ്ങളെയും അതിജീവിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞത് കേരളത്തിലെ ജനങ്ങൾ നൽകിയ ഉറച്ച പിന്തുണകൊണ്ടാണ്. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനത്തിന്റെ തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ബഹുമുഖമായ വളർച്ച ലക്ഷ്യംവച്ചുള്ള പ്രകടന പത്രികയാണ് എൽഡിഎഫ് മുന്നോട്ട് വച്ചിട്ടള്ളത്. അത് പ്രയോഗത്തിൽ കൊണ്ടുവരുന്നതിനുള്ള ജനകീയ അംഗീകാരം കൂടിയാണ് ഈ ജനവിധി.
യുഡിഎഫ് പിന്തുണയോടുകൂടി 5 വർഷം മുന്പ് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് നേതൃത്വത്തിൽ കേരള ജനത ക്ലോസ് ചെയ്തു. ബിജെപിയുടെ വർഗ്ഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് കേരളം നൽകിയത്. നരേന്ദ്ര മോദി, അമിത് ഷാ ദ്വയങ്ങളും നിരവധി കേന്ദ്ര മന്ത്രിമാരും കോടികൾ ചെലവഴിച്ച് നടത്തിയ പ്രചരണം കേരളത്തിൽ വിലപ്പോയില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനെ രണ്ട് സീറ്റിൽ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കി. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീന്പ് ഇളക്കിയ ബിജെപിക്ക് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചിട്ടും സ്വാധീനം വർദ്ധിപ്പിക്കാനായില്ല. ഫെഡറൽ തത്വങ്ങളെ ലംഘിച്ചും കേന്ദ്ര ഭരണം ദുർവിനിയോഗം ചെയ്തും സംസ്ഥാന സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള കേന്ദ്ര നീക്കത്തെയാണ് കേരളം നിരാകരിച്ചത്. ഈ ഉയർന്ന ജനാധിപത്യ ബോധം വർഗ്ഗീയ തീവ്രവാദത്തോട് കേരള ജനത സന്ധിചെയ്യില്ല എന്ന പ്രഖ്യാപനം കൂടിയാണ്.
മതപരമായ ഏകീകരണം ലക്ഷ്യം വച്ച് യുഡിഎഫ് ജമാ-അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും ജനം തള്ളിക്കളഞ്ഞു. മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനൊപ്പമാണ് കേരളമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകിയിരിക്കുകയാണ്. അഭൂതപൂർവ്വമായ ഈ ജനകീയ അംഗീകാരം സിപിഎമ്മിനെയും പ്രവർത്തകരെയും കൂടുതൽ ഉത്തരവാദിത്വമുള്ളവരും വിനായാന്വിതരുമാക്കുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള മികച്ച ഭരണവും ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ജനകീയ പ്രവർത്തന രീതിയും സിപിഎം മുന്നോട്ട് കൊണ്ടുപോകും.
കേരളത്തിലെ ദശലക്ഷക്കണക്കിന് ബഹുജനങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഎം അറിയിച്ചു.