കോൽക്കത്ത: ബിജെപിയുടെ സുവേന്ദു അധികാരി ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്ന് നന്ദിഗ്രാമിൽ മമതാ ബാനർജി വിജയക്കൊടി പാറിച്ചു. 1,200ലേറെ വോട്ടുകൾക്കാണ് ബംഗാൾ മുഖ്യമന്ത്രിയുടെ വിജയം. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ മമത പിന്നിലായെങ്കിലും അവസാന ലാപ്പിൽ മമത മുന്നിലെത്തുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനിടയിലും നന്ദിഗ്രാമിൽ മമതാ ബാനർജി പിന്നോട്ടുപോയത് ടിഎംസിയെ ഞെട്ടിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത ഭവാനിപുര്‍ ഉപേക്ഷിച്ച് നന്ദിഗ്രാമില്‍ മത്സരിച്ചത്.
അതേസമയം, ബംഗാളിൽ തൃണമൂൽ വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. 292 മണ്ഡലങ്ങളിലെ ലീഡ് നില പുറത്തുവരുമ്പോൾ തൃണമൂൽ 212 സീറ്റുകളിൽ മുന്നിലാണ്. ബിജെപി 77 സീറ്റുകളിലും മറ്റുള്ളവർ മൂന്നു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനിടയിലും നന്ദിഗ്രാമിൽ മമതാ ബാനർജി പിന്നോട്ടുപോയത് ടിഎംസിയെ ഞെട്ടിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത ഭവാനിപുര്‍ ഉപേക്ഷിച്ച് നന്ദിഗ്രാമില്‍ മത്സരിച്ചത്.
അതേസമയം, ബംഗാളിൽ തൃണമൂൽ വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. 292 മണ്ഡലങ്ങളിലെ ലീഡ് നില പുറത്തുവരുമ്പോൾ തൃണമൂൽ 212 സീറ്റുകളിൽ മുന്നിലാണ്. ബിജെപി 77 സീറ്റുകളിലും മറ്റുള്ളവർ മൂന്നു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.