കോൽക്കത്ത: നന്ദിഗ്രാമിൽ ലീഡ് തിരിച്ച് പിടിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോണ്‍ഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ മമതയുടെ വിശ്വസ്ഥൻ സുവേന്ദു അധികാരിയായിരുന്നു മമതയുടെ നന്ദിഗ്രാമിലെ മുഖ്യഎതിരാളി. 15-ാം റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോൾ മമതാ ബാനർജി 8,000 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്.
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യമണിക്കൂറിൽ സുവേന്ദു അധികാരി വൻ മുന്നേറ്റം നടത്തിയത് തൃണമൂൽ കേന്ദ്രങ്ങളിൽ വൻ ഞെട്ടലാണ് ഉളവാക്കിയിരുന്നത്. എന്നാൽ മമത ലീഡ് തിരികെ പിടിക്കുന്നുവെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
ആകെയുള്ള 292 സീറ്റുകളിൽ 202 സീറ്റിൽ തൃണമൂൽ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതായാണ് വിവരം. ബിജെപി 86 സീറ്റിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം രണ്ട് സീറ്റിലും മുന്നേറുന്നു.
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യമണിക്കൂറിൽ സുവേന്ദു അധികാരി വൻ മുന്നേറ്റം നടത്തിയത് തൃണമൂൽ കേന്ദ്രങ്ങളിൽ വൻ ഞെട്ടലാണ് ഉളവാക്കിയിരുന്നത്. എന്നാൽ മമത ലീഡ് തിരികെ പിടിക്കുന്നുവെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
ആകെയുള്ള 292 സീറ്റുകളിൽ 202 സീറ്റിൽ തൃണമൂൽ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതായാണ് വിവരം. ബിജെപി 86 സീറ്റിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം രണ്ട് സീറ്റിലും മുന്നേറുന്നു.