+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി; ജനവിധി ഇന്നറിയാം

ന്യൂഡൽഹി: പശ്ചിമബംഗാൾ, ആസാം, തമിഴ്നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം. മലപ്പുറം, കർണാടകത്തിലെ ബൽഗാം, തമിഴ്നാട്ടി
ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി; ജനവിധി ഇന്നറിയാം
ന്യൂഡൽഹി: പശ്ചിമബംഗാൾ, ആസാം, തമിഴ്നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം. മലപ്പുറം, കർണാടകത്തിലെ ബൽഗാം, തമിഴ്നാട്ടിലെ കന്യാകുമാരി, ആന്ധ്രപ്രദേശിലെ തിരുപ്പതി ലോക്സഭാ മണ്ഡലങ്ങളിലേതും ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെയും ഫലങ്ങൾ ഇതോടൊപ്പം പുറത്തുവരും.

പശ്ചിമബംഗാളിൽ എട്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ് പൂർത്തിയായത്. ആസാമിൽ മൂന്നു ഘട്ടങ്ങളും. തമിഴ്നാട്, കേരളം പുതുച്ചേരി എന്നിവിടങ്ങളിൽ കഴിഞ്ഞ ആറിനും വോട്ടെടുപ്പ് നടന്നു.

ബംഗാളിലെ 294 സീറ്റുകളിൽ രണ്ടെണ്ണത്തിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കേവലഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണം. തമിഴ്നാട്ടിൽ 234 അംഗസഭയിൽ 118 സീറ്റുകൾ നേടിയാൽ കേവലഭൂരിപക്ഷമാകും. ആസാമിൽ 126 അംഗസഭയിൽ 64നു മുകളിൽ സീറ്റ് നേടുന്ന കക്ഷി ഭരണം പിടിക്കും. മുപ്പത് സീറ്റുകളുള്ള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 17 അംഗങ്ങളുടെ പിന്തുണ.
More in Latest News :