വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ ബിജെപി നേതാക്കൾ പ്രചരണത്തിൽ സഹായിച്ചില്ലെന്ന ജനാധിപത്യ രാഷ്ട്രിയ പാർട്ടി നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാക്കൾ. ബത്തേരിയിൽ ജാനുവിനൊപ്പം ബിജെപി ഉണ്ടായിരുന്നുവെന്നും ഫണ്ട് തിരിമറി നടത്തിയെന്നത് അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ പറഞ്ഞു.
ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. ആദിവാസി നേതാക്കളെ വാഹനത്തിൽ നിന്നും പുറത്തിറക്കി വിട്ടിട്ടില്ല. അത്തരത്തിലുള്ള പ്രസ്താവന അടിസ്ഥാനരഹിതമാണ്. പ്രാദേശിക വിഷയങ്ങളിൽ ഊന്നിയ പ്രചരണമാണ് ബത്തേരിയിൽ നടന്നതെന്നും സജി ശങ്കർ പറഞ്ഞു.
സംഭവത്തിൽ ബിജെപി ജില്ലാ നേതൃത്വത്തിന്റെ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ രാഷ്ട്രിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ കെ. സുരേന്ദ്രന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ജില്ലാ നേതൃത്വം പ്രതികരണം നടത്തിയത്.
എന്നാൽ പരാതി നൽകിയത് തന്റെ അറിവോടെ അല്ലെന്ന് സി.കെ. ജാനു പ്രതികരിച്ചിരുന്നു.
ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. ആദിവാസി നേതാക്കളെ വാഹനത്തിൽ നിന്നും പുറത്തിറക്കി വിട്ടിട്ടില്ല. അത്തരത്തിലുള്ള പ്രസ്താവന അടിസ്ഥാനരഹിതമാണ്. പ്രാദേശിക വിഷയങ്ങളിൽ ഊന്നിയ പ്രചരണമാണ് ബത്തേരിയിൽ നടന്നതെന്നും സജി ശങ്കർ പറഞ്ഞു.
സംഭവത്തിൽ ബിജെപി ജില്ലാ നേതൃത്വത്തിന്റെ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ രാഷ്ട്രിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ കെ. സുരേന്ദ്രന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ജില്ലാ നേതൃത്വം പ്രതികരണം നടത്തിയത്.
എന്നാൽ പരാതി നൽകിയത് തന്റെ അറിവോടെ അല്ലെന്ന് സി.കെ. ജാനു പ്രതികരിച്ചിരുന്നു.