ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ചെന്നൈ വെടിക്കെട്ട്. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റണ്‍സ് നേടി. ഫാഫ് ഡു പ്ലെസി, മൊയീൻ അലി, അന്പാട്ടി റായുഡു എന്നിവരുടെ അർധ സെഞ്ചുറികളുടെ ബലത്തിലാണ് ചെന്നൈ മികച്ച റണ്‍സ് പടുത്തുയർത്തത്.
റിതുരാജ് ഗെയ്കവാദിനെ നാലാം പന്തിൽ ട്രന്റ് ബോൾട്ട് വീഴ്ത്തിയതു മാത്രമാണ് ടോസ് നേടിയ മുംബൈയ് ഉണ്ടായ ഏക നേട്ടം. പിന്നീട് ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈ നായകൻ രോഹിത്തിന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ചെന്നൈയുടെ പ്രകടനം.
ഓപ്പണർ ഡു പ്ലെസി മൊയീൻ അലിക്കൊപ്പം ചേർന്ന് സെഞ്ചുറി കൂട്ട്കെട്ട് പടുത്തുയർത്തി. 36 പന്തിൽ 58 റണ്‍സ് നേടിയ മൊയിനെ ജയ്പ്രിത് ബ്രുമ പവലിയൻ കയറ്റി. തൊട്ടുപിന്നാലെ ഡു പ്ലെസിയെ (28 പന്തിൽ 50) കീറണ്‍ പൊള്ളാർഡും വീഴ്ത്തി. തൊട്ടടുത്ത പന്തിൽ റെയ്നയെയും (2) പൊള്ളാർഡ് മടക്കി.
പിന്നീട് റായുഡുവിന്റെ വെടിക്കെട്ടിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. 27 പന്തിൽ ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 72 റണ്‍സാണ് പുറത്താകാതെ റായുഡു അടിച്ചു കൂട്ടിയത്. രവീന്ദ്ര ജഡേജ 22 റണ്‍സുമായി പുറത്താകാതെ നിന്നു.
റിതുരാജ് ഗെയ്കവാദിനെ നാലാം പന്തിൽ ട്രന്റ് ബോൾട്ട് വീഴ്ത്തിയതു മാത്രമാണ് ടോസ് നേടിയ മുംബൈയ് ഉണ്ടായ ഏക നേട്ടം. പിന്നീട് ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈ നായകൻ രോഹിത്തിന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ചെന്നൈയുടെ പ്രകടനം.
ഓപ്പണർ ഡു പ്ലെസി മൊയീൻ അലിക്കൊപ്പം ചേർന്ന് സെഞ്ചുറി കൂട്ട്കെട്ട് പടുത്തുയർത്തി. 36 പന്തിൽ 58 റണ്‍സ് നേടിയ മൊയിനെ ജയ്പ്രിത് ബ്രുമ പവലിയൻ കയറ്റി. തൊട്ടുപിന്നാലെ ഡു പ്ലെസിയെ (28 പന്തിൽ 50) കീറണ്‍ പൊള്ളാർഡും വീഴ്ത്തി. തൊട്ടടുത്ത പന്തിൽ റെയ്നയെയും (2) പൊള്ളാർഡ് മടക്കി.
പിന്നീട് റായുഡുവിന്റെ വെടിക്കെട്ടിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. 27 പന്തിൽ ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 72 റണ്‍സാണ് പുറത്താകാതെ റായുഡു അടിച്ചു കൂട്ടിയത്. രവീന്ദ്ര ജഡേജ 22 റണ്‍സുമായി പുറത്താകാതെ നിന്നു.