ന്യൂഡൽഹി: ഡൽഹിയിൽ 18 മുതൽ 44 വയസുവരെയുള്ളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഈ പ്രായത്തിനിടയിലുള്ളവർക്ക് പ്രതീകാത്മകമായി ഒരു സെന്ററിൽ മാത്രം കോവിഡ് വാക്സിൻ വിതരണം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
4.5 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ലഭിച്ചു. അത് തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യും. രജിസ്റ്റർ ചെയ്തവർ മാത്രമേ വാക്സിനെടുക്കാൻ വരാൻ പാടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും കേജരിവാൾ അറിയിച്ചു. പ്രതിദിനം 976 ടണ്‍ ഓക്സിജൻ വേണമെന്ന് ഞങ്ങൾ കോടതിയോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 490 ടണ്‍ ഓക്സിജൻ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 312 ടണ്‍ ഓക്സിജനാണ് ലഭിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ എങ്ങനെ മുൻപോട്ടു പോകും. കേജരിവാൾ ചോദിച്ചു.
4.5 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ലഭിച്ചു. അത് തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യും. രജിസ്റ്റർ ചെയ്തവർ മാത്രമേ വാക്സിനെടുക്കാൻ വരാൻ പാടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും കേജരിവാൾ അറിയിച്ചു. പ്രതിദിനം 976 ടണ്‍ ഓക്സിജൻ വേണമെന്ന് ഞങ്ങൾ കോടതിയോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 490 ടണ്‍ ഓക്സിജൻ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 312 ടണ്‍ ഓക്സിജനാണ് ലഭിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ എങ്ങനെ മുൻപോട്ടു പോകും. കേജരിവാൾ ചോദിച്ചു.