ന്യൂഡൽഹി: യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് നടപടി.
ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കൽ ഓഫീസറെയും കാപ്പനോടൊപ്പം ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ ഡൽഹിയിലെ എയിംസിലേക്കോ ആർഎംഎൽ ആശുപത്രിയിലേക്കോ മറ്റേതെങ്കിലും ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്.
ചികിത്സയ്ക്കു ശേഷം സിദ്ദിഖ് കാപ്പനെ ജയിലിലേക്കു മാറ്റാമെന്നും കോടതി വ്യക്തമാക്കി. യുപി സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കൽ ഓഫീസറെയും കാപ്പനോടൊപ്പം ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ ഡൽഹിയിലെ എയിംസിലേക്കോ ആർഎംഎൽ ആശുപത്രിയിലേക്കോ മറ്റേതെങ്കിലും ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്.
ചികിത്സയ്ക്കു ശേഷം സിദ്ദിഖ് കാപ്പനെ ജയിലിലേക്കു മാറ്റാമെന്നും കോടതി വ്യക്തമാക്കി. യുപി സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.