തിരുവനന്തപുരം: കോവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ആർടിപിസിആർ ടെസ്റ്റിന് 1,700ൽ നിന്നും 500 ആക്കിയാണ് കുറച്ചത്. നേരത്തെ, നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതിൽ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.
അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാൽ ഇതിനു ശേഷവും സ്വകാര്യ ലാബുകൾ ആർടിപിസിആർ ടെസ്റ്റിന് 1,700 രൂപയാണ് ഈടാക്കിയിരുന്നത്. തുടർന്നാണ് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
ആർടിപിസിആർ ടെസ്റ്റിന് 1,700ൽ നിന്നും 500 ആക്കിയാണ് കുറച്ചത്. നേരത്തെ, നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതിൽ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.
അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാൽ ഇതിനു ശേഷവും സ്വകാര്യ ലാബുകൾ ആർടിപിസിആർ ടെസ്റ്റിന് 1,700 രൂപയാണ് ഈടാക്കിയിരുന്നത്. തുടർന്നാണ് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.