ന്യൂഡൽഹി: മുൻ ഇന്ത്യൻ സ്ഥാനപതിയുടെ മരണം ചികിത്സ ലഭിക്കാതയെന്ന ആരോപണവുമായി ബന്ധുക്കൾ. മൊസാംബിക്, അൽജീരിയ, ബ്രൂണെ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന അശോക് അംറോഹിയാണ് ഈ മാസം 27ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ മരിച്ചത്.
എന്നാൽ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിക്ക് പുറത്ത് കാറിൽ മണിക്കൂറുകളോളം കാത്ത് നിന്ന് അവസാനം ചികിത്സ ലഭിക്കാതെ കാറിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പലതവണ അഭ്യർഥിച്ചിരുന്നുവെങ്കിലും അധികൃതർ അനുമതി നൽകിയില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി.
ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും അതോടെ ഒരു ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ആശുപത്രിയുടെ കാർ പാർക്കിംഗിൽ കാറിൽ വച്ച് ഹൃദയാഘാതം വന്ന് അദ്ദേഹം മരിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
അശോക് അംറോഹിയുടെ മരണത്തിൽ നേരത്തേ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചനം അറിയിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ആരോപണത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
എന്നാൽ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിക്ക് പുറത്ത് കാറിൽ മണിക്കൂറുകളോളം കാത്ത് നിന്ന് അവസാനം ചികിത്സ ലഭിക്കാതെ കാറിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പലതവണ അഭ്യർഥിച്ചിരുന്നുവെങ്കിലും അധികൃതർ അനുമതി നൽകിയില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി.
ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും അതോടെ ഒരു ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ആശുപത്രിയുടെ കാർ പാർക്കിംഗിൽ കാറിൽ വച്ച് ഹൃദയാഘാതം വന്ന് അദ്ദേഹം മരിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
അശോക് അംറോഹിയുടെ മരണത്തിൽ നേരത്തേ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചനം അറിയിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ആരോപണത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.