ജറുസലേം: വടക്കുകിഴക്കൻ ഇസ്രായേലിൽ യാഥാസ്ഥിതിക ജൂതരുടെ മതപരമായ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മൗണ്ട് മെറോണിൽ വർഷംതോറും നടക്കുന്ന ലാഗ് ബിഒമർ ആഘോഷത്തിന് വേണ്ടി ഒത്തുകൂടിയവരാണ് അപകടത്തിൽപ്പെട്ടത്. കുറഞ്ഞത് 38 പേർ മരിച്ചതായി ഹാറെറ്റ്സ് പത്രം റിപ്പോർട്ട് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ഏറ്റവും വലിയ ആഘോഷമാണ് നടന്നത്. ബോൺഫയറും പ്രാർഥനയും നൃത്തവുമായി നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാത്രി ഒരു ലക്ഷത്തിലേറെ പേരാണ് ഒരേ സമയം ഒത്തുകൂടിയതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. തുടർന്നുണ്ടായ തിരക്കിൽ ശ്വാസം മുട്ടിയായിരുന്നു പലരുടെയും മരണം.
കോവിഡ് വ്യാപനത്തെ തുടർന്നു മെറോണിൽ കഴിഞ്ഞ വർഷം ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ രാജ്യത്തെ വാക്സിനേഷൻ ദൗത്യത്തിന് ശേഷം ശേഷം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ പ്രോഗ്രാമാണ് ഇസ്രയേലിൽ നടന്നത്.
മെറോണിലെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ക്രമസമാധാനം തടസപ്പെടുത്തിയതിന് രണ്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ഏറ്റവും വലിയ ആഘോഷമാണ് നടന്നത്. ബോൺഫയറും പ്രാർഥനയും നൃത്തവുമായി നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാത്രി ഒരു ലക്ഷത്തിലേറെ പേരാണ് ഒരേ സമയം ഒത്തുകൂടിയതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. തുടർന്നുണ്ടായ തിരക്കിൽ ശ്വാസം മുട്ടിയായിരുന്നു പലരുടെയും മരണം.
കോവിഡ് വ്യാപനത്തെ തുടർന്നു മെറോണിൽ കഴിഞ്ഞ വർഷം ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ രാജ്യത്തെ വാക്സിനേഷൻ ദൗത്യത്തിന് ശേഷം ശേഷം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ പ്രോഗ്രാമാണ് ഇസ്രയേലിൽ നടന്നത്.
മെറോണിലെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ക്രമസമാധാനം തടസപ്പെടുത്തിയതിന് രണ്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.