ബ്രസിലീയ: റഷ്യയുടെ സ്പുട്നിക് വി വാക്സീൻ നിരോധിച്ച ബ്രസീൽ. ബ്രസീലിൽ വിതരണത്തിനെത്തിച്ച വാക്സീനിൽ, ജലദോഷപ്പനിക്കു കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെന്ന് ആരോപിച്ചാണ് ബ്രസീൽ സ്പുട്നിക് നിരോധിച്ചത്.
ഒരു ബാച്ചിൽ വന്ന പിഴവാണെങ്കിലും ഉൽപാദനത്തിലെ പിഴവ് സംശയിച്ചാണു നടപടി. കോവിഷീൽഡ് വാക്സീനിലേതിനു സമാനമാണു സ്പുട്നിക്കിന്റെയും നിർമാണ രീതി. ജലദോഷപ്പനിക്കു കാരണമാകുന്ന അഡിനോ വൈറസിന്റെ രോഗം പകർത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീൻ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേർത്താണു വാക്സിൻ തയാറാക്കുന്നത്.
ബ്രസീൽ പരിശോധിച്ച വാക്സീനുകളിലെ അഡിനോവൈറസിനു പെരുകാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നില്ലെന്നതാണു പ്രശ്നം.
ഒരു ബാച്ചിൽ വന്ന പിഴവാണെങ്കിലും ഉൽപാദനത്തിലെ പിഴവ് സംശയിച്ചാണു നടപടി. കോവിഷീൽഡ് വാക്സീനിലേതിനു സമാനമാണു സ്പുട്നിക്കിന്റെയും നിർമാണ രീതി. ജലദോഷപ്പനിക്കു കാരണമാകുന്ന അഡിനോ വൈറസിന്റെ രോഗം പകർത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീൻ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേർത്താണു വാക്സിൻ തയാറാക്കുന്നത്.
ബ്രസീൽ പരിശോധിച്ച വാക്സീനുകളിലെ അഡിനോവൈറസിനു പെരുകാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നില്ലെന്നതാണു പ്രശ്നം.