കൊച്ചി: ട്രെയിൻ യാത്രക്കിടെ ആക്രമണത്തിന് ഇരയായ യുവതിയുടെ മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡും കണ്ടെത്തി. ചെങ്ങന്നൂരിൽ നിന്നുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുളന്തുരുത്തി സ്വദേശിനി ആശയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമി ആശയുടെ ആഭരണം കവർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഐസിയുവിലാണ്. യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം, യുവതിയെ ആക്രമിച്ചയാളെ ഇതുവര പോലീസിന് പിടികൂടാനായിട്ടില്ല. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾ എറണാകുളത്തോ കോട്ടയത്തോ ഒളിവിലുണ്ടെന്നാണ് നിഗമനം.
ആക്രമി ആശയുടെ ആഭരണം കവർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഐസിയുവിലാണ്. യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം, യുവതിയെ ആക്രമിച്ചയാളെ ഇതുവര പോലീസിന് പിടികൂടാനായിട്ടില്ല. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾ എറണാകുളത്തോ കോട്ടയത്തോ ഒളിവിലുണ്ടെന്നാണ് നിഗമനം.