വാഷിംഗ്ടൺ: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പകച്ചു നിൽക്കുന്ന ഇന്ത്യയ്ക്ക് നൂറു ദശലക്ഷം ഡോളറിന്റെ അടിയന്തര വൈദ്യ സഹായവുമായി യുഎസ്. അടിയന്തര വൈദ്യ സഹായം ഇന്നു മുതൽ ഇന്ത്യയിൽ എത്തിത്തുടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈദ്യസഹായവുമായി യുഎസ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്നാണ് വിവരം.
അടിയന്തര സഹായമായി 1700 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 1,100 സിലിണ്ടറുകൾ, 20 രോഗികളെ വരെ സഹായിക്കാൻ സൗകര്യപ്രദമായ വലിയ ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ എന്നിവ എത്തിച്ച് നൽകും. ഇതിനൊപ്പം 15 മില്യൺ എൻ 95 മാസ്കുകളും പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകളും നൽകുമെന്നും ബൈഡൻ ഭരണകൂടം പുറപ്പെടുവിച്ച ഫാക്റ്റ്ഷീറ്റിൽ പറയുന്നു.
ആസ്ട്രാസെനേക്ക ഉല്പാദനത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ യുഎസ് ഓർഡറും ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു. ഇത് ഉപയോഗിച്ച് 20 ദശലക്ഷം ഡോസ് വാക്സിനുകൾ നിർമിക്കാൻ സാധിക്കും. കോവിഡ് ചികിത്സയ്ക്ക് അനുമതി ലഭിച്ചിട്ടുള്ള ആന്റി വൈറൽ മരുന്ന് റെംഡെസിവറിന്റെ 20,000 ചികിത്സാ കോഴ്സുകളുടെ ആദ്യഘട്ടവും നൽകുമെന്നും ഫാക്റ്റ്ഷീറ്റിൽ പറയുന്നു.
യുഎസ് സർക്കാരിന്റെ സഹായ വിമാനങ്ങൾ വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ വന്നിറങ്ങും. അടുത്തയാഴ്ച വരെ ഇത് തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യുഎസും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും ബൈഡൻ ഭരണകൂടം അറിയിച്ചു.
അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു, ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.
അടിയന്തര സഹായമായി 1700 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 1,100 സിലിണ്ടറുകൾ, 20 രോഗികളെ വരെ സഹായിക്കാൻ സൗകര്യപ്രദമായ വലിയ ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ എന്നിവ എത്തിച്ച് നൽകും. ഇതിനൊപ്പം 15 മില്യൺ എൻ 95 മാസ്കുകളും പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകളും നൽകുമെന്നും ബൈഡൻ ഭരണകൂടം പുറപ്പെടുവിച്ച ഫാക്റ്റ്ഷീറ്റിൽ പറയുന്നു.
ആസ്ട്രാസെനേക്ക ഉല്പാദനത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ യുഎസ് ഓർഡറും ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു. ഇത് ഉപയോഗിച്ച് 20 ദശലക്ഷം ഡോസ് വാക്സിനുകൾ നിർമിക്കാൻ സാധിക്കും. കോവിഡ് ചികിത്സയ്ക്ക് അനുമതി ലഭിച്ചിട്ടുള്ള ആന്റി വൈറൽ മരുന്ന് റെംഡെസിവറിന്റെ 20,000 ചികിത്സാ കോഴ്സുകളുടെ ആദ്യഘട്ടവും നൽകുമെന്നും ഫാക്റ്റ്ഷീറ്റിൽ പറയുന്നു.
യുഎസ് സർക്കാരിന്റെ സഹായ വിമാനങ്ങൾ വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ വന്നിറങ്ങും. അടുത്തയാഴ്ച വരെ ഇത് തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യുഎസും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും ബൈഡൻ ഭരണകൂടം അറിയിച്ചു.
അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു, ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.