ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാംഗ്സിയിലെ കിന്റർഗാർട്ടനിൽ ഒരു അക്രമി നടത്തിയ കത്തിയാക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. 16 കുഞ്ഞുങ്ങൾക്കും രണ്ട് അധ്യാപകർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നിലഗുരുതരമാണ്. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
ഗുവാംഗ്സിയിലെ ബെയ്ലിയു സിറ്റിയിലാണ് സംഭവം. പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെ കിന്റർഗാർട്ടെനിലെത്തിയ ഒരാൾ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ചില വർഷങ്ങളായി ചൈനയില്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം പതിവായിരിക്കുകയാണ്. ഹുബെയിൽ 2019 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിൽ എട്ടു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 2018 ഏപ്രിലിലുണ്ടായ ആക്രമണത്തിൽ ഒമ്പത് മിഡിൽ സ്കൂൾ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഗുവാംഗ്സിയിലെ ബെയ്ലിയു സിറ്റിയിലാണ് സംഭവം. പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെ കിന്റർഗാർട്ടെനിലെത്തിയ ഒരാൾ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ചില വർഷങ്ങളായി ചൈനയില്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം പതിവായിരിക്കുകയാണ്. ഹുബെയിൽ 2019 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിൽ എട്ടു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 2018 ഏപ്രിലിലുണ്ടായ ആക്രമണത്തിൽ ഒമ്പത് മിഡിൽ സ്കൂൾ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.