+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു

അതിരന്പുഴ: ദേവാലയത്തിൽ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നടപടിയിൽ
വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു
അതിരന്പുഴ: ദേവാലയത്തിൽ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നടപടിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

സംഭവത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം അഡ്വ. ബിന്ദു തോമസ് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അംഗം അറിയിച്ചു.

കഴിഞ്ഞ ദിവസം അതിരന്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. ലിബിൻ പുത്തൻപറന്പിലിനെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനാവശ്യമായി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്.

മദ്ബഹയുടെ വിരിപോലും തുറക്കാതെ സ്വകാര്യമായി ഫാ. ലിബിൻ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു. ഒപ്പം ദേവാലയ ശുശ്രൂഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. പള്ളിയുടെ വാതിൽക്കൽ എത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ കുർബാനയ്ക്കുശേഷം വൈദികൻ സ്റ്റേഷനിലെത്തി തന്നെ കാണണമെന്ന് നിർദേശിക്കുകയായിരുന്നു.

സ്റ്റേഷനിൽ എത്തിയ ഫാ. ലിബിനോട് നിരോധനാജ്ഞ നിലനിൽക്കെ വിശുദ്ധ കുർബാന അർപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഓഫീസർ പറഞ്ഞു. നിയമലംഘനം നടത്താതെ സ്വകാര്യമായാണു വിശുദ്ധ കുർബാന അർപ്പിച്ചതെന്നും താനും ദേവാലയ ശുശ്രൂഷികളും മാത്രമാണുണ്ടായിരുന്ന തെന്നും വൈദികൻ വ്യക്തമാക്കി. തുടർന്ന് പള്ളി അധികൃതർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകൾ ബോധിപ്പിച്ചു.
More in Latest News :