+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർ ആക്രമണത്തിന് പിന്നിൽ ഇഎംസിസി എംഡി തന്നെയെന്ന് നിഗമനം, ഷിജുവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി എംഡി ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ ഷിജു വര്‍ഗീസിനെ പോലീസ് കസ്റ്റഡിയിലെ
കാർ ആക്രമണത്തിന് പിന്നിൽ ഇഎംസിസി എംഡി തന്നെയെന്ന് നിഗമനം, ഷിജുവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി എംഡി ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ ഷിജു വര്‍ഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോവയിൽനിന്നാണ് ഷിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കാർ ആക്രമിച്ച കേസിൽ ഷിജുവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസിൽ ഇതുവരെ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ദിനം കണ്ണനല്ലൂര്‍ കുരീപ്പള്ളി റോഡില്‍ വച്ച് തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്‍റെ സൂചനകളൊന്നും പോലീസിന് കിട്ടിയിരുന്നില്ല. ഇതോടെയാണ് അന്വേഷണം ഷിജുവിലേക്ക് തിരിഞ്ഞത്.
More in Latest News :