ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരുടെയും ജീവനക്കാരുടെയും കോവിഡ് ചികിത്സയ്ക്കായി പഞ്ചനക്ഷത്ര ഹോട്ടലിൽ മുറികൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരത്തിലുള്ള ഒരു ആവശ്യവും മുന്നോട്ടുവച്ചിട്ടില്ലെന്നും സർക്കാർ നിർദേശം ഉടൻ പിൻവലിക്കണമെന്നും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഉടന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ക്ക് ഓക്സിജന്‍ പോലും നല്കാന് കഴിയാത്ത അവസ്ഥയിലാണോ ജഡ്ജിമാര്‍ക്ക് 100 ഹോട്ടല്‍ മുറികള്‍ ഒരുക്കുന്നത്. ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ പഴിചാരിയ മുതിര്‍ന്ന അഭിഭാഷകന് രാഹുല്‍ മെഹ്റയേയും ഹൈക്കോടതി വിമര്‍ശിച്ചു. ഔദ്യോഗിക ഉത്തരവിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലായ അശോക ഹോട്ടലിൽ 100 മുറികൾ ബുക്ക് ചെയ്തുവെന്നായിരുന്നു വാർത്ത. ഹോട്ടലിലെ ജീവനക്കാർക്ക് എല്ലാ സുരക്ഷാപകരണങ്ങളും നൽകുകയും മതിയായ പരിശീലനം നൽകുകയും ചെയ്യുമെന്നും വാർത്തയിലുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ ഉടന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ക്ക് ഓക്സിജന്‍ പോലും നല്കാന് കഴിയാത്ത അവസ്ഥയിലാണോ ജഡ്ജിമാര്‍ക്ക് 100 ഹോട്ടല്‍ മുറികള്‍ ഒരുക്കുന്നത്. ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ പഴിചാരിയ മുതിര്‍ന്ന അഭിഭാഷകന് രാഹുല്‍ മെഹ്റയേയും ഹൈക്കോടതി വിമര്‍ശിച്ചു. ഔദ്യോഗിക ഉത്തരവിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലായ അശോക ഹോട്ടലിൽ 100 മുറികൾ ബുക്ക് ചെയ്തുവെന്നായിരുന്നു വാർത്ത. ഹോട്ടലിലെ ജീവനക്കാർക്ക് എല്ലാ സുരക്ഷാപകരണങ്ങളും നൽകുകയും മതിയായ പരിശീലനം നൽകുകയും ചെയ്യുമെന്നും വാർത്തയിലുണ്ടായിരുന്നു.