ന്യൂഡൽഹി: കോവിഡ് രോഗി മരിച്ചതിനെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ഡോക്ടർമാരെ മർദിച്ചു. സംഭവത്തിൽ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും പരിക്കേറ്റു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 67കാരിയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ആശുപത്രിയിൽ ഐസിയു ബെഡ്ഡ് ലഭ്യമല്ലായിരുന്നു.
ഇവരുടെ മരണവിവരമറിഞ്ഞ് തടിച്ചു കൂടിയ ജനക്കൂട്ടം ആശുപത്രിയിലേക്ക് ഇരച്ചു കയറി. തുടർന്ന് ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തിയാണ് എല്ലാവരെയും പിരിച്ചു വിട്ടത്. പോലീസ് ഏറെ വൈകിയാണ് ഇവിടെയെത്തിയതെന്നും ആരോപണമുണ്ട്.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 67കാരിയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ആശുപത്രിയിൽ ഐസിയു ബെഡ്ഡ് ലഭ്യമല്ലായിരുന്നു.
ഇവരുടെ മരണവിവരമറിഞ്ഞ് തടിച്ചു കൂടിയ ജനക്കൂട്ടം ആശുപത്രിയിലേക്ക് ഇരച്ചു കയറി. തുടർന്ന് ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തിയാണ് എല്ലാവരെയും പിരിച്ചു വിട്ടത്. പോലീസ് ഏറെ വൈകിയാണ് ഇവിടെയെത്തിയതെന്നും ആരോപണമുണ്ട്.