തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ 255 ശതമാനമാണ് വർധനവെന്നും. സ്വകാര്യ മെഡി. കോളജുകളിലെ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ഓക്സിജൻ സ്റ്റോക്കും ഉറപ്പാക്കും. രോഗവ്യാപനം ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായാൽ കാര്യങ്ങൾ മാറിമറിയും. കൂടുതൽ ആരോഗ്യപ്രവർത്തകർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകേണ്ടതുണ്ട്. ഇതിനായി പരസ്യം നൽകും.
മരണസംഖ്യ ഇനിയും ഉയരും. മാസ്കുകൾ കൃത്യമായി ധരിക്കണം. അടച്ചിട്ട സ്ഥലങ്ങളിലെ സന്ദർശനം ഓഴിവാക്കണം. പരമാവധി ആളുകൾ വാക്സിൻ എടുക്കണം. വാക്സിൻ രജിസ്ട്രേഷനെ കുറിച്ച് പരാതിയുണ്ട്. ജനിതക മാറ്റം വന്ന വൈറസുകൾ മൂലമുള്ള രോഗവ്യാപനം കൂടുന്നു. സ്റ്റോക്കുള്ളത് 3,68,000 ഡോസ് വാക്സിനാണ്. മാസ്ക് ധരിക്കുന്നതിൽ കർശന ശ്രദ്ധവേണം. എൻ95 മാസ്കോ രണ്ട് മാസ്ക്കുകളോ ധരിക്കണം.
ഇഎസ്ഐ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രമാക്കും. വാക്സിന്റെ കുറവാണ് എല്ലാവർക്കും നൽകാൻ കഴിയാത്തതിന്റെ കാരണം. ജിമ്മി ജോർജ് വാക്സിൻ സെന്ററിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കും. എകോപനത്തിന് തഹസീൽദാരെ നിയമിക്കും.
ആംബുലൻസ് ഉറപ്പാക്കാൻ താലൂക്ക് തലത്തിൽ ആംബുലൻസ് ടീമിനെ നിയോഗിക്കും. എറണാകുളത്ത് മെഡി. ഓക്സിജൻ ഉത്പാദനം കൂട്ടി. തൃശൂരിൽ 300 യൂണിറ്റ് ഉത്പാദിപ്പിക്കാവുന്ന ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. ബിപിസിഎല്ലിൽ നിന്ന് 20 ലക്ഷം ടണ്‍ ഓക്സിജൻ സംഭരിച്ചു വയ്ക്കും.
ഇഎസ്ഐ ആശുപത്രികളിലും ഓക്സിജൻ സൗകര്യത്തോടെ ബെഡ് ഒരുക്കും. വയനാട്ടിൽ പ്രത്യേക ട്രൈബൽ സെൽ രൂപീകരിച്ചു. കണ്ണൂർ മെഡിക്കൽ കോളജിൽ ഐസിയു കിടക്കകളുടെ എണ്ണം കൂട്ടും. കൗണ്ടിംഗ് സെന്ററുകളിൽ ആന്റിജൻ പരിശോധന നടത്തും.
സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്സിൻ ഒറ്റയടിക്ക് വേണം. വാക്സിന്റെ കുറവാണ് എല്ലാവർക്കും നൽകാൻ കഴിയാത്തത്. അതിഥി തൊഴിലാളികൾക്കും വാക്സിൻ ഉറപ്പാക്കും. വ്യാജവാർത്തയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്താൻ ഡ്രോണ്‍ നിരീക്ഷണം.
പ്രതിരോധത്തിന്റെ നായകത്വം ജനം ഏറ്റെടുക്കണം. സാഹചര്യം അനുസരിച്ച് പ്രവർത്തിക്കാനുള്ള പക്വത കാട്ടണം. വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ തയാറാകണം. എല്ലാ ജില്ലകളിലും ബോധവത്ക്കരണത്തിന് പ്രത്യേക വനിതാ പോലീസ് ടീമിനെ നിയോഗിക്കും. ലോക്ക്ഡൗണിലേക്ക് പോകാതിരിക്കാൻ നാടിന്റെ സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ഓക്സിജൻ സ്റ്റോക്കും ഉറപ്പാക്കും. രോഗവ്യാപനം ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായാൽ കാര്യങ്ങൾ മാറിമറിയും. കൂടുതൽ ആരോഗ്യപ്രവർത്തകർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകേണ്ടതുണ്ട്. ഇതിനായി പരസ്യം നൽകും.
മരണസംഖ്യ ഇനിയും ഉയരും. മാസ്കുകൾ കൃത്യമായി ധരിക്കണം. അടച്ചിട്ട സ്ഥലങ്ങളിലെ സന്ദർശനം ഓഴിവാക്കണം. പരമാവധി ആളുകൾ വാക്സിൻ എടുക്കണം. വാക്സിൻ രജിസ്ട്രേഷനെ കുറിച്ച് പരാതിയുണ്ട്. ജനിതക മാറ്റം വന്ന വൈറസുകൾ മൂലമുള്ള രോഗവ്യാപനം കൂടുന്നു. സ്റ്റോക്കുള്ളത് 3,68,000 ഡോസ് വാക്സിനാണ്. മാസ്ക് ധരിക്കുന്നതിൽ കർശന ശ്രദ്ധവേണം. എൻ95 മാസ്കോ രണ്ട് മാസ്ക്കുകളോ ധരിക്കണം.
ഇഎസ്ഐ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രമാക്കും. വാക്സിന്റെ കുറവാണ് എല്ലാവർക്കും നൽകാൻ കഴിയാത്തതിന്റെ കാരണം. ജിമ്മി ജോർജ് വാക്സിൻ സെന്ററിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കും. എകോപനത്തിന് തഹസീൽദാരെ നിയമിക്കും.
ആംബുലൻസ് ഉറപ്പാക്കാൻ താലൂക്ക് തലത്തിൽ ആംബുലൻസ് ടീമിനെ നിയോഗിക്കും. എറണാകുളത്ത് മെഡി. ഓക്സിജൻ ഉത്പാദനം കൂട്ടി. തൃശൂരിൽ 300 യൂണിറ്റ് ഉത്പാദിപ്പിക്കാവുന്ന ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. ബിപിസിഎല്ലിൽ നിന്ന് 20 ലക്ഷം ടണ്‍ ഓക്സിജൻ സംഭരിച്ചു വയ്ക്കും.
ഇഎസ്ഐ ആശുപത്രികളിലും ഓക്സിജൻ സൗകര്യത്തോടെ ബെഡ് ഒരുക്കും. വയനാട്ടിൽ പ്രത്യേക ട്രൈബൽ സെൽ രൂപീകരിച്ചു. കണ്ണൂർ മെഡിക്കൽ കോളജിൽ ഐസിയു കിടക്കകളുടെ എണ്ണം കൂട്ടും. കൗണ്ടിംഗ് സെന്ററുകളിൽ ആന്റിജൻ പരിശോധന നടത്തും.
സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്സിൻ ഒറ്റയടിക്ക് വേണം. വാക്സിന്റെ കുറവാണ് എല്ലാവർക്കും നൽകാൻ കഴിയാത്തത്. അതിഥി തൊഴിലാളികൾക്കും വാക്സിൻ ഉറപ്പാക്കും. വ്യാജവാർത്തയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്താൻ ഡ്രോണ്‍ നിരീക്ഷണം.
പ്രതിരോധത്തിന്റെ നായകത്വം ജനം ഏറ്റെടുക്കണം. സാഹചര്യം അനുസരിച്ച് പ്രവർത്തിക്കാനുള്ള പക്വത കാട്ടണം. വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ തയാറാകണം. എല്ലാ ജില്ലകളിലും ബോധവത്ക്കരണത്തിന് പ്രത്യേക വനിതാ പോലീസ് ടീമിനെ നിയോഗിക്കും. ലോക്ക്ഡൗണിലേക്ക് പോകാതിരിക്കാൻ നാടിന്റെ സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.