സോൾ: ദക്ഷിണ കൊറിയയിലെ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധികൾ ചോക്ലേറ്റും തൊപ്പിയും മോഷ്ടിച്ചു. പാക് ഏംബസി ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി ഉയർന്നത്. സോളിലെ ഒരു വ്യാപാര സ്ഥാപനത്തിലാണ് ഇവർ മോഷണം നടത്തിയത്.
വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവർ മോഷണം നടത്തിയത്. ആദ്യത്തെയാൾ ജനുവരി 10ന് 1,900 വോണ്‍(127 രൂപ) വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ചു. രണ്ടാമൻ 11,000 വോണ്‍(739 രൂപ) വിലയുള്ള തൊപ്പി മോഷ്ടിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരൻ പരാതി നൽകിയതോടെ സ്ഥാപനത്തിലെ സിസിടിവി കാമറ പോലീസ് പരിശോധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പാക് നയതന്ത്ര പ്രതിനിധികളാണെന്ന് കണ്ടെത്തിയതെന്ന് ദ് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മോഷ്ടാക്കൾ നയതന്ത്ര പ്രതിനിധികളായതിനാൽ ഇവർക്കെതിരെ കേസെടുത്തില്ലെന്നാണ് റിപ്പോർട്ട്. പോലീസ് കേസ് അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.
വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവർ മോഷണം നടത്തിയത്. ആദ്യത്തെയാൾ ജനുവരി 10ന് 1,900 വോണ്‍(127 രൂപ) വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ചു. രണ്ടാമൻ 11,000 വോണ്‍(739 രൂപ) വിലയുള്ള തൊപ്പി മോഷ്ടിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരൻ പരാതി നൽകിയതോടെ സ്ഥാപനത്തിലെ സിസിടിവി കാമറ പോലീസ് പരിശോധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പാക് നയതന്ത്ര പ്രതിനിധികളാണെന്ന് കണ്ടെത്തിയതെന്ന് ദ് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മോഷ്ടാക്കൾ നയതന്ത്ര പ്രതിനിധികളായതിനാൽ ഇവർക്കെതിരെ കേസെടുത്തില്ലെന്നാണ് റിപ്പോർട്ട്. പോലീസ് കേസ് അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.