ന്യൂഡൽഹി: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉത്തർപ്രദേശ് സർക്കാർ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ഇന്നുതന്നെ സമര്‍പ്പിച്ച് കക്ഷികള്‍ക്ക് വിതരണംചെയ്യാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാപ്പനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും.
അതിനിടെ മഥുര ജയിലിൽ തടവിൽ കഴിയുന്ന സിദ്ദീഖ് കാപ്പനെ ചങ്ങലക്കിട്ടെന്ന് അഭിഭാഷകന് കോടതിയിൽ അറിയിച്ചു. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് യുപി സര്‍ക്കാർ വാദിച്ചു. കാപ്പന്റെ കേസിൽ ഹേബിയസ് കോർപസ് നിലനിൽക്കില്ലെന്നാണ് സോളിസിറ്റർ ജനറലിന്റെ വാദം.
അതിനിടെ മഥുര ജയിലിൽ തടവിൽ കഴിയുന്ന സിദ്ദീഖ് കാപ്പനെ ചങ്ങലക്കിട്ടെന്ന് അഭിഭാഷകന് കോടതിയിൽ അറിയിച്ചു. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് യുപി സര്‍ക്കാർ വാദിച്ചു. കാപ്പന്റെ കേസിൽ ഹേബിയസ് കോർപസ് നിലനിൽക്കില്ലെന്നാണ് സോളിസിറ്റർ ജനറലിന്റെ വാദം.