+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേദാന്ത സ്റ്റെർലൈറ്റ് ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ സുപ്രീം കോടതി അനുമതി

ന്യൂഡൽഹി: തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റിലെ ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ സുപ്രീം കോടതി അനുമതി. രാജ്യത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നാലുമാസത്തേക്ക് പ്
വേദാന്ത സ്റ്റെർലൈറ്റ് ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ സുപ്രീം കോടതി അനുമതി
ന്യൂഡൽഹി: തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റിലെ ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ സുപ്രീം കോടതി അനുമതി. രാജ്യത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നാലുമാസത്തേക്ക് പ്രവർത്തിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. പത്തുദിവസത്തിനുള്ളിൽ പ്ലാന്‍റിൽനിന്ന് ഓക്സിജൻ ഉദ്പാദിപ്പിക്കാൻ കഴിയും. ഈ ഓക്സിജൻ സൗജന്യമായി കേന്ദ്രത്തിനു നൽകണമെന്നും കോടതി പറഞ്ഞു.

പ്രതിദിനം ആയിരം ടൺ ഓക്സിജൻ ഉദ്പാദിപ്പിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ദേശീയ പ്രതിസന്ധിയുടെ കാലത്താണ് നാം. കോടതി എന്ന നിലയിൽ രാജ്യത്തെ പിന്തുണയ്ക്കുന്നു. ദേശീയ ദുരന്തത്തിന്‍റെ സമയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാന്‍റിൽ എത്ര തൊഴിലാളികൾ വേണമെന്നുള്ളത് വിദഗ്ധ സമിതി തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.

വേദാന്ത സ്റ്റെർലൈറ്റിലെ ഓക്സിജൻ പ്ലാന്‍റ് നാല് മാസത്തേക്ക് തുറന്നുപ്രവര്‍ത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു‌. സുപ്രീം കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലായിരുന്നു തീരുമാനം. അതേസമയം പ്ലാന്‍റ് തുറന്നാല്‍ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാന്‍റിനെതിരായ പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തിനു നേർക്കുണ്ടായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് 2018ലാണ്‌ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയത്. മലനീകരണം ആരോപിച്ചായിരുന്നു പ്രതിഷേധം. തുറക്കാൻ അനുമതി തേടി പല തവണ കമ്പനി നിയമവഴി തേടിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
More in Latest News :