ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് മരണങ്ങൾ സംസ്ഥാന സർക്കാർ മൂടിവയ്ക്കുന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കിടെ 1,150 മരണമെങ്കിലും ഔദ്യോഗിക കണക്കിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഏഴ് പൊതുശ്മശാനങ്ങളിലും സന്ദർശിച്ചാണ് മരണങ്ങളുടെ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) കീഴിലുള്ള 26 ശ്മശാനങ്ങളിൽ ഏപ്രിൽ 18 നും 24 നും ഇടയിൽ കോവിഡ് ബാധിച്ച് മരിച്ച 3,096 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതേ ആഴ്ചയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചത് 1,938 പേർ മാത്രം. അതായത് 1,158 മരണങ്ങൾ ഔദ്യോഗിക കണക്കിൽപ്പെട്ടില്ല.
ആശുപത്രികളിൽ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളുടെ എണ്ണമാണ് കോവിഡ് മരണ സംഖ്യയായി എംസിഡി കണക്കാക്കുന്നത്. വീട്ടിൽ കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ വിവരങ്ങളും ഔദ്യോഗിക കണക്കിൽ വരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് മൂലം മരിച്ചവരുടെ കൂട്ടസംസ്കാരം നടക്കുന്ന ഗാസിപുർ ശ്മശാനത്തിൽനിന്നുള്ള കാഴ്ചകൾ ഇത് സ്ഥിരീകരിക്കുന്നു.
സംസ്കരിക്കാൻ എത്തിക്കുന്ന മൃതദേഹങ്ങളുടെ റിപ്പോർട്ടിൽ കോവിഡ് മരണം അല്ലെങ്കിൽ സ്വഭാവിക മരണം എന്നാണ് രേഖപ്പെടുത്തുന്നത്. ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കിൽ അത് കോവിഡ് മരണമാണെന്ന് നമുക്ക് അറിയാം. എന്നാൽ വീട്ടിലാണ് മരണം സംഭവിക്കുന്നതെങ്കിൽ കോവിഡ് മരണമാണെന്ന് ഉറപ്പ് പറയാനാവില്ല. അതിനാൽ വീട്ടിൽനിന്നും എത്തിക്കുന്ന മൃതദേഹങ്ങൾ സ്വഭാവിക മരണമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ഗാസിപുർ ശ്മശാന ജീവനക്കാരൻ പറയുന്നു.
ഗാസിപൂരിൽ, കോവിഡ് ബാധിച്ച് മരിച്ച പിതാവിനെ സംസ്കരിക്കാൻ മക്കളായ മനീഷും നീൽ ഗുപ്തയും നാല് മണിക്കൂറാണ് കാത്തിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ വന്നതോടെ പിതാവ് വീട്ടിൽ വച്ച് മരിച്ചെന്ന് മനീഷ് ഗുപ്ത പറഞ്ഞു. ഓക്സിജൻ ലഭിക്കാതെ വന്നതോടെയാണ് അച്ഛൻ മരിച്ചത്. വീട്ടിൽ വച്ചായിരുന്നു മരണം.
സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ നിരവധി ആശുപത്രികളിൽ പോയി. എവിടെയും പരിഗണിച്ചില്ല. കിടക്കകളുണ്ടായിരുന്നിട്ട് കൂടിയും ചികിത്സ നൽകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹം സംസ്കരിക്കാൻ പുലർച്ച മുതൽ കാത്തിരിക്കുകയാണ്. നേരത്തെ ഓക്സിജൻ ലഭിച്ചില്ല, ഇപ്പോൾ സംസ്കാരവും. ഈ സർക്കാർ കഴിവുകെട്ടതാണെന്ന് മനീഷ് ഗുപ്ത പറഞ്ഞു.
ഡൽഹിയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ശ്മശാനമായ നിഗംബോധ് ഘട്ടിൽ ദൂരെനിന്നും കട്ടിയുള്ള കറുത്ത പുക കാണാനാവും. ഇവിടെ പ്രതിദിന സംസ്കാരങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. മുപ്പതോളം പേരെയാണ് ഒരു ദിവസം ഇവിടെ സംസ്കരിക്കുന്നത്.
എല്ലാ ശ്മശാനങ്ങളിലും സംസ്കാരത്തിനായി മരിച്ചവരുടെ കുടുംബങ്ങൾ മണിക്കൂറുകളോളം കാത്തിരിക്കുന്നു. തെക്കൻ ഡൽഹിയിലെ സരായ് കാലെ ഖാൻ ശ്മശാനത്തിൽ മൃതദേഹങ്ങൾ കുന്നുകൂടുകയാണ്. ഒരു ദിവസം 20 മൃതദേഹങ്ങൾ മാത്രം കൈകാര്യം ചെയ്യുള്ള ശേഷിയാണ് ഇവിടെയുള്ളത്. എന്നാൽ ദിവസം 60 മുതൽ 70 വരെ മൃതദേഹങ്ങളാണ് എത്തുന്നത്. മൃതദേഹങ്ങൾ കൂടിയതോടെ തൊട്ടടുത്ത പാർക്കിൽ സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കേണ്ടിവന്നിരിക്കുകയാണ്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) കീഴിലുള്ള 26 ശ്മശാനങ്ങളിൽ ഏപ്രിൽ 18 നും 24 നും ഇടയിൽ കോവിഡ് ബാധിച്ച് മരിച്ച 3,096 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതേ ആഴ്ചയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചത് 1,938 പേർ മാത്രം. അതായത് 1,158 മരണങ്ങൾ ഔദ്യോഗിക കണക്കിൽപ്പെട്ടില്ല.
ആശുപത്രികളിൽ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളുടെ എണ്ണമാണ് കോവിഡ് മരണ സംഖ്യയായി എംസിഡി കണക്കാക്കുന്നത്. വീട്ടിൽ കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ വിവരങ്ങളും ഔദ്യോഗിക കണക്കിൽ വരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് മൂലം മരിച്ചവരുടെ കൂട്ടസംസ്കാരം നടക്കുന്ന ഗാസിപുർ ശ്മശാനത്തിൽനിന്നുള്ള കാഴ്ചകൾ ഇത് സ്ഥിരീകരിക്കുന്നു.
സംസ്കരിക്കാൻ എത്തിക്കുന്ന മൃതദേഹങ്ങളുടെ റിപ്പോർട്ടിൽ കോവിഡ് മരണം അല്ലെങ്കിൽ സ്വഭാവിക മരണം എന്നാണ് രേഖപ്പെടുത്തുന്നത്. ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കിൽ അത് കോവിഡ് മരണമാണെന്ന് നമുക്ക് അറിയാം. എന്നാൽ വീട്ടിലാണ് മരണം സംഭവിക്കുന്നതെങ്കിൽ കോവിഡ് മരണമാണെന്ന് ഉറപ്പ് പറയാനാവില്ല. അതിനാൽ വീട്ടിൽനിന്നും എത്തിക്കുന്ന മൃതദേഹങ്ങൾ സ്വഭാവിക മരണമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ഗാസിപുർ ശ്മശാന ജീവനക്കാരൻ പറയുന്നു.
ഗാസിപൂരിൽ, കോവിഡ് ബാധിച്ച് മരിച്ച പിതാവിനെ സംസ്കരിക്കാൻ മക്കളായ മനീഷും നീൽ ഗുപ്തയും നാല് മണിക്കൂറാണ് കാത്തിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ വന്നതോടെ പിതാവ് വീട്ടിൽ വച്ച് മരിച്ചെന്ന് മനീഷ് ഗുപ്ത പറഞ്ഞു. ഓക്സിജൻ ലഭിക്കാതെ വന്നതോടെയാണ് അച്ഛൻ മരിച്ചത്. വീട്ടിൽ വച്ചായിരുന്നു മരണം.
സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ നിരവധി ആശുപത്രികളിൽ പോയി. എവിടെയും പരിഗണിച്ചില്ല. കിടക്കകളുണ്ടായിരുന്നിട്ട് കൂടിയും ചികിത്സ നൽകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹം സംസ്കരിക്കാൻ പുലർച്ച മുതൽ കാത്തിരിക്കുകയാണ്. നേരത്തെ ഓക്സിജൻ ലഭിച്ചില്ല, ഇപ്പോൾ സംസ്കാരവും. ഈ സർക്കാർ കഴിവുകെട്ടതാണെന്ന് മനീഷ് ഗുപ്ത പറഞ്ഞു.
ഡൽഹിയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ശ്മശാനമായ നിഗംബോധ് ഘട്ടിൽ ദൂരെനിന്നും കട്ടിയുള്ള കറുത്ത പുക കാണാനാവും. ഇവിടെ പ്രതിദിന സംസ്കാരങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. മുപ്പതോളം പേരെയാണ് ഒരു ദിവസം ഇവിടെ സംസ്കരിക്കുന്നത്.
എല്ലാ ശ്മശാനങ്ങളിലും സംസ്കാരത്തിനായി മരിച്ചവരുടെ കുടുംബങ്ങൾ മണിക്കൂറുകളോളം കാത്തിരിക്കുന്നു. തെക്കൻ ഡൽഹിയിലെ സരായ് കാലെ ഖാൻ ശ്മശാനത്തിൽ മൃതദേഹങ്ങൾ കുന്നുകൂടുകയാണ്. ഒരു ദിവസം 20 മൃതദേഹങ്ങൾ മാത്രം കൈകാര്യം ചെയ്യുള്ള ശേഷിയാണ് ഇവിടെയുള്ളത്. എന്നാൽ ദിവസം 60 മുതൽ 70 വരെ മൃതദേഹങ്ങളാണ് എത്തുന്നത്. മൃതദേഹങ്ങൾ കൂടിയതോടെ തൊട്ടടുത്ത പാർക്കിൽ സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കേണ്ടിവന്നിരിക്കുകയാണ്.