മോസ്കോ: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച റഷ്യയുടെ സ്പുടിനിക് വി കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇന്ത്യക്ക് തീരുമാനിക്കാമെന്ന് വാക്സിന് വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്റര്‍.
രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 21 ദിവസം (മൂന്ന് ആഴ്ച) ആണെങ്കിലും ഇത് മൂന്ന് മാസം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലക്സാണ്ടര്‍ ജിൻസ്ബര്‍ഗ് പറഞ്ഞു.
ഇടവേള വര്‍ധിപ്പിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നാണ് ജിൻസ്ബര്‍ഗ് പറയുന്നത്. രണ്ടാമത്തെ ഡോസ് വൈകുന്നത് ചില സന്ദര്‍ഭങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 21 ദിവസം (മൂന്ന് ആഴ്ച) ആണെങ്കിലും ഇത് മൂന്ന് മാസം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലക്സാണ്ടര്‍ ജിൻസ്ബര്‍ഗ് പറഞ്ഞു.
ഇടവേള വര്‍ധിപ്പിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നാണ് ജിൻസ്ബര്‍ഗ് പറയുന്നത്. രണ്ടാമത്തെ ഡോസ് വൈകുന്നത് ചില സന്ദര്‍ഭങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.