അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ച് വിക്കറ്റ് ജയം. രാഹുൽ ത്രിപാഠി, ഇയോൻ മോർഗൻ എന്നിവരുടെ പ്രകടനമാണ് കോൽക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം കോൽക്കത്ത 16.4 ഓവറിൽ മറികടന്നു. സ്കോർ:- പഞ്ചാബ് 123-9, കോൽക്കത്ത 126-5.
നിതീഷ് റാണ (9), ശുഭ്മാൻ ഗിൽ (0) ഓപ്പണിംഗ് കൂട്ട്കെട്ട് തകർന്നിടത്തുനിന്നും ത്രിപാഠിയും മോർഗനും ചേർന്ന് കോൽക്കത്തയെ രക്ഷപ്പെടുത്തുകയായിരുന്നു. ത്രിപാഠി 32 പന്തിൽ ഏഴ് ഫോർ ഉൾപ്പെടെ 41 റണ്‍സ് നേടി.
സുനിൽ നരേയനെ പൂജ്യത്തിനും ആന്ദ്രേ റസലിനെ പത്ത് റണ്‍സിനും കോൽക്കത്തയ്ക്ക് നഷ്ടമായി. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച മോർഗൻ ദിനേഷ് കാർത്തികിനോപ്പം ചേർന്ന് കോൽക്കത്തയെ വിജയത്തിലെത്തിച്ചു.
40 പന്തിൽ 47 റണ്‍സെടുത്ത് മോർഗനും ആറ് പന്തിൽ 12 റണ്‍സുമായി കാർത്തികും പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 123 റണ്‍സ് നേടിയത്.
ഓപ്പണറുമാരായ കെ.എൽ. രാഹുലും (19) മയങ്ക് അഗർവാളും (31) പഞ്ചാബിന് ഭേദപ്പെട്ട തുടക്കം കുറിച്ചിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ആർക്കും തിളങ്ങാനായില്ല. 34 പന്തിൽ 31 റണ്‍സ് നേടിയ മയങ്ക് അഗർവാളാണ് പഞ്ചാബ് നിരയിൽ ടോപ് സ്കോറർ. രാഹുലിനും മയങ്ക് അഗർവാളിനും പുറമേ പുരൻ (19), ഷാരൂഖ് ഖാൻ (13), ക്രിസ് ജോർദാൻ (30) എന്നിവർക്ക് മാത്രമേ രണ്ടക്കം കാണാൻ സാധിച്ചുള്ളു.
കോൽക്കത്തയ്ക്കായി പ്രസിദ് കൃഷ്ണ നാല് ഓവറിൽ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനിൽ നരേയനും പാറ്റ് കമ്മിൻസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിതീഷ് റാണ (9), ശുഭ്മാൻ ഗിൽ (0) ഓപ്പണിംഗ് കൂട്ട്കെട്ട് തകർന്നിടത്തുനിന്നും ത്രിപാഠിയും മോർഗനും ചേർന്ന് കോൽക്കത്തയെ രക്ഷപ്പെടുത്തുകയായിരുന്നു. ത്രിപാഠി 32 പന്തിൽ ഏഴ് ഫോർ ഉൾപ്പെടെ 41 റണ്‍സ് നേടി.
സുനിൽ നരേയനെ പൂജ്യത്തിനും ആന്ദ്രേ റസലിനെ പത്ത് റണ്‍സിനും കോൽക്കത്തയ്ക്ക് നഷ്ടമായി. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച മോർഗൻ ദിനേഷ് കാർത്തികിനോപ്പം ചേർന്ന് കോൽക്കത്തയെ വിജയത്തിലെത്തിച്ചു.
40 പന്തിൽ 47 റണ്‍സെടുത്ത് മോർഗനും ആറ് പന്തിൽ 12 റണ്‍സുമായി കാർത്തികും പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 123 റണ്‍സ് നേടിയത്.
ഓപ്പണറുമാരായ കെ.എൽ. രാഹുലും (19) മയങ്ക് അഗർവാളും (31) പഞ്ചാബിന് ഭേദപ്പെട്ട തുടക്കം കുറിച്ചിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ആർക്കും തിളങ്ങാനായില്ല. 34 പന്തിൽ 31 റണ്‍സ് നേടിയ മയങ്ക് അഗർവാളാണ് പഞ്ചാബ് നിരയിൽ ടോപ് സ്കോറർ. രാഹുലിനും മയങ്ക് അഗർവാളിനും പുറമേ പുരൻ (19), ഷാരൂഖ് ഖാൻ (13), ക്രിസ് ജോർദാൻ (30) എന്നിവർക്ക് മാത്രമേ രണ്ടക്കം കാണാൻ സാധിച്ചുള്ളു.
കോൽക്കത്തയ്ക്കായി പ്രസിദ് കൃഷ്ണ നാല് ഓവറിൽ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനിൽ നരേയനും പാറ്റ് കമ്മിൻസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.