ബംഗളൂരു: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി. മേയ് 10 വരെയാണ് നിയന്ത്രണം. രാവിലെ ആറ് മുതൽ വൈകുന്നേരം 10വരെ അവശ്യ വസ്തുക്കൾ വാങ്ങാൻ അനുമതിയുണ്ട്. എന്നാൽ പൊതുഗതാഗതം അനുവദിക്കില്ല.
ചൊവ്വാഴ്ച രാത്രി ഒൻപത് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഈ കാലയളവിൽ വിമാനങ്ങളും ട്രെയിനുകളും സർവീസ് നടത്തും. മെട്രോ പ്രവർത്തിക്കില്ല. അത്യാവശ്യ സാഹചര്യത്തിൽ ടാക്സികൾ അനുവദിക്കും.
സ്കുളുകളും കോളജുകളും പ്രവർത്തിക്കില്ല. ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും പാഴ്സൽ സർവീസ് മാത്രം. നിർമാണ, ഉൽപാദന, കാർഷിക മേഖലകളെ മാത്രമേ ഈ കാലയളവിൽ പ്രവർത്തിക്കാൻ അനുവദിക്കൂ.
ചൊവ്വാഴ്ച രാത്രി ഒൻപത് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഈ കാലയളവിൽ വിമാനങ്ങളും ട്രെയിനുകളും സർവീസ് നടത്തും. മെട്രോ പ്രവർത്തിക്കില്ല. അത്യാവശ്യ സാഹചര്യത്തിൽ ടാക്സികൾ അനുവദിക്കും.
സ്കുളുകളും കോളജുകളും പ്രവർത്തിക്കില്ല. ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും പാഴ്സൽ സർവീസ് മാത്രം. നിർമാണ, ഉൽപാദന, കാർഷിക മേഖലകളെ മാത്രമേ ഈ കാലയളവിൽ പ്രവർത്തിക്കാൻ അനുവദിക്കൂ.