തിരുവനന്തപുരം: കേരളം കടന്നു പോകുന്നത് ശക്തമായ രോഗ വ്യാപന ഘട്ടത്തിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2,32,812 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ രോഗവ്യാപനമുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരേന്ത്യയിലും മറ്റുമുള്ള അവസ്ഥ ഇവിടെയും വന്നേക്കാം. പുതിയ രോഗികളുടെ എണ്ണം കുറയണം. എങ്കിലേ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കുറയൂ. അതിതീവ്രചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറയ്ക്കണം. ഇതിന് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറയുകയെന്നത് പ്രധാനമാണ്. അങ്ങനെയെങ്കിൽ നമുക്ക് മരണനിരക്ക് കുറയ്ക്കാം.
രോഗികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യയും കൂടും. വീടുകൾക്കുള്ളിലും ഓഫീസുകളിലും കടമുറികൾക്കുള്ളിലും ജാഗ്രത വേണം. രോഗലക്ഷണമില്ല എന്ന് കരുതിയുള്ള അശ്രദ്ധ പോലും നമുക്ക് താങ്ങാനാകില്ല.
രോഗലക്ഷണങ്ങൾ പുറത്തുവരാത്ത പ്രീ സിംപ്റ്റോമാറ്റിക് ഫേസിലാണ് അതിതീവ്രവ്യാപനം നടക്കാറ്. നമ്മളറിയാതെ മറ്റുള്ളവരിലേക്ക് രോഗം പകരും. അതിനാൽ രോഗബാധിതനായ വ്യക്തി എത്ര ജാഗ്രത കാണിക്കുന്നോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യയിലും മറ്റുമുള്ള അവസ്ഥ ഇവിടെയും വന്നേക്കാം. പുതിയ രോഗികളുടെ എണ്ണം കുറയണം. എങ്കിലേ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കുറയൂ. അതിതീവ്രചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറയ്ക്കണം. ഇതിന് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറയുകയെന്നത് പ്രധാനമാണ്. അങ്ങനെയെങ്കിൽ നമുക്ക് മരണനിരക്ക് കുറയ്ക്കാം.
രോഗികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യയും കൂടും. വീടുകൾക്കുള്ളിലും ഓഫീസുകളിലും കടമുറികൾക്കുള്ളിലും ജാഗ്രത വേണം. രോഗലക്ഷണമില്ല എന്ന് കരുതിയുള്ള അശ്രദ്ധ പോലും നമുക്ക് താങ്ങാനാകില്ല.
രോഗലക്ഷണങ്ങൾ പുറത്തുവരാത്ത പ്രീ സിംപ്റ്റോമാറ്റിക് ഫേസിലാണ് അതിതീവ്രവ്യാപനം നടക്കാറ്. നമ്മളറിയാതെ മറ്റുള്ളവരിലേക്ക് രോഗം പകരും. അതിനാൽ രോഗബാധിതനായ വ്യക്തി എത്ര ജാഗ്രത കാണിക്കുന്നോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.