കാൺപുർ: കോവിഡ് ബാധിച്ച അമ്മയെ വഴിയരികിൽ ഉപേക്ഷിച്ച് മകൻ. ഉത്തർപ്രദേശിലെ കാണ്‍പുരിലാണ് സംഭവം. പ്രദേശവാസികൾ ഇവരെ ആശുപത്രിയിലാക്കിയെങ്കിലും പിന്നീട് ഇവർ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ മകൻ വിശാലിനെതിരെ പോലീസ് കേസെടുത്തു.
കാണ്‍പുർ കന്റോണ്മെന്റിലാണ് വിശാലും അമ്മയും താമസിച്ചിരുന്നത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമ്മയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതോടെ വിശാൽ ചാക്കേരിയിലെ തഡ് ബാഗിയ പ്രദേശത്ത് താമസിക്കുന്ന സഹോദരിയുടെ വീടിന് മുൻപിലെ റോഡിൽ അമ്മയെ ഉപേക്ഷിച്ചതിന് ശേഷം പോകുകയായിരുന്നു.
അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മകളും തയാറായില്ല. തുടർന്ന് സംഭവമറിഞ്ഞ പ്രദേശവാസികൾ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. തുടർന്ന് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.
എന്നാൽ ചികിത്സയിലിരിക്കെ ഇവർ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് മകനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി അനൂപ് സിംഗ് അറിയിച്ചു.
കാണ്‍പുർ കന്റോണ്മെന്റിലാണ് വിശാലും അമ്മയും താമസിച്ചിരുന്നത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമ്മയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതോടെ വിശാൽ ചാക്കേരിയിലെ തഡ് ബാഗിയ പ്രദേശത്ത് താമസിക്കുന്ന സഹോദരിയുടെ വീടിന് മുൻപിലെ റോഡിൽ അമ്മയെ ഉപേക്ഷിച്ചതിന് ശേഷം പോകുകയായിരുന്നു.
അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മകളും തയാറായില്ല. തുടർന്ന് സംഭവമറിഞ്ഞ പ്രദേശവാസികൾ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. തുടർന്ന് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.
എന്നാൽ ചികിത്സയിലിരിക്കെ ഇവർ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് മകനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി അനൂപ് സിംഗ് അറിയിച്ചു.