ചെന്നൈ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് തെര. കമ്മീഷന് ഉത്തരവാദിത്വമുണ്ടെന്നും തെര. കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സജിബ് ബാനർജിയാണ് വിമർശനം ഉന്നയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ പദ്ധതി തയാറാക്കിയില്ലെങ്കിൽ മേയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണൽ തടയേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോയെന്നും കോവിഡ് വ്യാപനം നടക്കാതിരിക്കാന്‍ എന്തു നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യമുന്നയിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഈ മാസം 30ന് ഉള്ളിൽ റിപ്പോര്‍ട്ട് നല്‍കാനും തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സജിബ് ബാനർജിയാണ് വിമർശനം ഉന്നയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ പദ്ധതി തയാറാക്കിയില്ലെങ്കിൽ മേയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണൽ തടയേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോയെന്നും കോവിഡ് വ്യാപനം നടക്കാതിരിക്കാന്‍ എന്തു നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യമുന്നയിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഈ മാസം 30ന് ഉള്ളിൽ റിപ്പോര്‍ട്ട് നല്‍കാനും തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു.