ന്യൂഡൽഹി: കോവിഡ് വ്യാപനം മൂലം ശ്വാസംമുട്ടുന്ന ഇന്ത്യക്ക് ആശ്വാസമായി ബ്രിട്ടൻ. വെന്റിലേറ്റർ, ഓക്സിജൻ കോണ്സെൻട്രേറ്റർ തുടങ്ങി നൂറുകണക്കിന് ജീവൻരക്ഷാ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് ബ്രിട്ടൻ അറിയിച്ചു.
ചൊവ്വാഴ്ചയോടെ ആദ്യ ഘട്ട ഉപകരണങ്ങൾ ഇന്ത്യയിൽ എത്തും. കൂടുതൽ ഉപകരണങ്ങൾ വരുന്ന ആഴ്ചകളിൽ എത്തിച്ചേരും. 495 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 120 വെന്റിലേറ്ററുകൾ, 20 മാനുവൽ വെന്റിലേറ്ററുകൾ എന്നിവയടക്കം 600 ലധികം ഉപകരങ്ങളുമായി ഒമ്പത് കണ്ടെയ്നറുകളാണ് ബ്രിട്ടനിൽനിന്ന് പുറപ്പെട്ടിരിക്കുന്നത്.
നൂറുകണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയച്ചുകഴിഞ്ഞതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ സുഹൃത്തും പങ്കാളിയും എന്ന നിലയിൽ ഇന്ത്യയുമായി ചേർന്ന് നിൽക്കുന്നു. പകർച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാൻ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ചയോടെ ആദ്യ ഘട്ട ഉപകരണങ്ങൾ ഇന്ത്യയിൽ എത്തും. കൂടുതൽ ഉപകരണങ്ങൾ വരുന്ന ആഴ്ചകളിൽ എത്തിച്ചേരും. 495 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 120 വെന്റിലേറ്ററുകൾ, 20 മാനുവൽ വെന്റിലേറ്ററുകൾ എന്നിവയടക്കം 600 ലധികം ഉപകരങ്ങളുമായി ഒമ്പത് കണ്ടെയ്നറുകളാണ് ബ്രിട്ടനിൽനിന്ന് പുറപ്പെട്ടിരിക്കുന്നത്.
നൂറുകണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയച്ചുകഴിഞ്ഞതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ സുഹൃത്തും പങ്കാളിയും എന്ന നിലയിൽ ഇന്ത്യയുമായി ചേർന്ന് നിൽക്കുന്നു. പകർച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാൻ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.