കാഞ്ഞങ്ങാട്: തട്ടിപ്പ് കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന സരിത എസ്. നായരെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റി. വനിതാ ബ്ലോക്കിലാണ് പാര്‍പ്പിക്കുക. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനായാണ് കൂടുതല്‍ സൗകര്യമുള്ള കാഞ്ഞങ്ങാട്ടേക്ക് മാറ്റിയതെന്നാണ് വിവരം.
സോളാര്‍, തിരുവനന്തപുരത്തെ തൊഴില്‍ തട്ടിപ്പ് എന്നീ കേസുകളിലാണ് സരിത അറസ്റ്റിലായത്. സോളാര്‍ കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഏപ്രില്‍ 22 ന് കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തി സരിതയെ അറസ്റ്റ് ചെയ്തത്.
സോളാര്‍ പാനല്‍ സ്ഥാപിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇവര്‍ 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് കോഴിക്കോട് സ്വദേശിയാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ തൊഴില്‍ തട്ടിപ്പ് കേസിലും സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്.
സോളാര്‍, തിരുവനന്തപുരത്തെ തൊഴില്‍ തട്ടിപ്പ് എന്നീ കേസുകളിലാണ് സരിത അറസ്റ്റിലായത്. സോളാര്‍ കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഏപ്രില്‍ 22 ന് കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തി സരിതയെ അറസ്റ്റ് ചെയ്തത്.
സോളാര്‍ പാനല്‍ സ്ഥാപിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇവര്‍ 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് കോഴിക്കോട് സ്വദേശിയാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ തൊഴില്‍ തട്ടിപ്പ് കേസിലും സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്.