മുംബൈ: ചെന്നൈ സുപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 192 റൺസ് വിജയലക്ഷ്യം. ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തു. അർധസെഞ്ചുറി നേടിയ ഡുപ്ലസിസിന്റെയും (50) രവീന്ദ്ര ജഡേജയുടേയും (പുറത്താകാതെ 62) മികവിലാണ് ചെന്നൈ മികച്ച സ്കോർ സ്വന്തമാക്കിയത്.
അവസാന ഓവറിൽ ജഡേജയുടെ മിന്നൽ അടി ചെന്നൈയ്ക്കു സമ്മാനിച്ചത് 37 റൺസ്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് സിക്സും ഒരു ഫോറും ഒരു ഡബിളുമാണ് ജഡു അടിച്ചുകൂട്ടിയത്. നോബോൾ ഉൾപ്പെടെ ഏഴ് പന്തായിരുന്നു ഹർഷൽ എറിഞ്ഞത്.
മൂന്ന് ഓവറിൽ 14 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഹർഷൽ അവസാന ഓവർ എറിയാനെത്തിയത്. ഋതുരാജ് ഗെയ്ക്ക്വാദും (33) ഡുപ്ലസിസും ഓപ്പണിംഗ് വിക്കറ്റിൽ മികച്ച തുടക്കമാണ് ചെന്നൈയ്ക്കു നൽകിയത്. തുടരെ രണ്ട് വിക്കറ്റുകൾ വീണതോടെ സ്കോറിംഗ് വേഗം കുറഞ്ഞു. അ
വസാന ഓവറിലെ മിന്നൽ അടിയാണ് സ്കോർ ഉയർത്തിയത്. റൺസ് എടുക്കുന്നതിനു മുൻപ് ജഡേജയെ കൈവിട്ടതിനു ആർസിബിക്ക് വലിയ വിലയാണ് നൽകേണ്ടിവന്നത്.
അവസാന ഓവറിൽ ജഡേജയുടെ മിന്നൽ അടി ചെന്നൈയ്ക്കു സമ്മാനിച്ചത് 37 റൺസ്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് സിക്സും ഒരു ഫോറും ഒരു ഡബിളുമാണ് ജഡു അടിച്ചുകൂട്ടിയത്. നോബോൾ ഉൾപ്പെടെ ഏഴ് പന്തായിരുന്നു ഹർഷൽ എറിഞ്ഞത്.
മൂന്ന് ഓവറിൽ 14 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഹർഷൽ അവസാന ഓവർ എറിയാനെത്തിയത്. ഋതുരാജ് ഗെയ്ക്ക്വാദും (33) ഡുപ്ലസിസും ഓപ്പണിംഗ് വിക്കറ്റിൽ മികച്ച തുടക്കമാണ് ചെന്നൈയ്ക്കു നൽകിയത്. തുടരെ രണ്ട് വിക്കറ്റുകൾ വീണതോടെ സ്കോറിംഗ് വേഗം കുറഞ്ഞു. അ
വസാന ഓവറിലെ മിന്നൽ അടിയാണ് സ്കോർ ഉയർത്തിയത്. റൺസ് എടുക്കുന്നതിനു മുൻപ് ജഡേജയെ കൈവിട്ടതിനു ആർസിബിക്ക് വലിയ വിലയാണ് നൽകേണ്ടിവന്നത്.