ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക്കൂടി നീട്ടി. അടുത്തമാസം മൂന്നു വരെ ഡൽഹിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
കോവിഡ് ഇപ്പോഴും നാശംവിതച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടണമെന്നാമെന്നാണ് പൊതുജനാഭിപ്രായം. അതിനാൽ ലോക്ഡൗൺ മേയ് മൂന്നിന് വൈകിട്ട് വരെ നീട്ടുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
നിലവിൽ 36-37 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുണ്ട്. ഇത്രയും ഉയർന്ന പോസിറ്റിവിറ്റി നിരക്ക് മുമ്പുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിലെ ആശുപത്രികളിൽ ആവർത്തിച്ചുള്ള ഓക്സിജൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്വാട്ട വീണ്ടും വർധിച്ചിച്ചെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കേജരിവാൾ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ 1.77 ലക്ഷത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1500-ലേറെ മരണവും ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കോവിഡ് ഇപ്പോഴും നാശംവിതച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടണമെന്നാമെന്നാണ് പൊതുജനാഭിപ്രായം. അതിനാൽ ലോക്ഡൗൺ മേയ് മൂന്നിന് വൈകിട്ട് വരെ നീട്ടുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
നിലവിൽ 36-37 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുണ്ട്. ഇത്രയും ഉയർന്ന പോസിറ്റിവിറ്റി നിരക്ക് മുമ്പുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിലെ ആശുപത്രികളിൽ ആവർത്തിച്ചുള്ള ഓക്സിജൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്വാട്ട വീണ്ടും വർധിച്ചിച്ചെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കേജരിവാൾ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ 1.77 ലക്ഷത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1500-ലേറെ മരണവും ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.