ന്യൂഡൽഹി: ആസാമിലെ ശിവസാഗറിൽ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) റിഗ് സൈറ്റിൽനിന്ന് ഉൾഫ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മൂന്നു ജീവനക്കാരിൽ രണ്ടുപേരെ സുരക്ഷാസേന രക്ഷപെടുത്തി. മ്യാൻമർ അതിർത്തിക്കു സമീപം ഏറ്റുമുട്ടലിനൊടുവിലാണു ജീവനക്കാരെ മോചിപ്പിക്കാനായത്. മൂന്നാമത്തെയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ആസാം പോലീസ് തലവൻ ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു.
ശിവസാഗറിലെ ലക്വ എണ്ണപ്പാടത്ത് സേവനമനുഷ്ഠിക്കുന്ന മോഹിനി മോഹൻ ഗൊഗോയ്, അൽകേഷ് സൈകിയ, റിതുൽ സൈകിയ എന്നീ ജീവനക്കാരെ ബുധനാഴ്ചയാണ് ഉൾഫ (ഐ) ഭീകരർ തട്ടിക്കൊണ്ടുപോയത്. റിതുൽ സൈക്കിയ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.
അന്താരാഷ്ട്ര അതിർത്തിയോടു ചേർന്ന് നാഗാലാൻഡിലുള്ള മോൻ ജില്ലയിലെ കാട്ടിലാണു ജീവനക്കാരെ ഭീകരർ ബന്ദികളാക്കിയിരുന്നതെന്നാണ് സംശയം. രഹസ്യവിവരത്തെത്തുടർന്ന് നാഗാലാൻഡ് പോലീസും സൈന്യവും അർധസൈനികവിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണു ജീവനക്കാരെ മോചിപ്പിച്ചത്.
ശിവസാഗറിലെ ലക്വ എണ്ണപ്പാടത്ത് സേവനമനുഷ്ഠിക്കുന്ന മോഹിനി മോഹൻ ഗൊഗോയ്, അൽകേഷ് സൈകിയ, റിതുൽ സൈകിയ എന്നീ ജീവനക്കാരെ ബുധനാഴ്ചയാണ് ഉൾഫ (ഐ) ഭീകരർ തട്ടിക്കൊണ്ടുപോയത്. റിതുൽ സൈക്കിയ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.
അന്താരാഷ്ട്ര അതിർത്തിയോടു ചേർന്ന് നാഗാലാൻഡിലുള്ള മോൻ ജില്ലയിലെ കാട്ടിലാണു ജീവനക്കാരെ ഭീകരർ ബന്ദികളാക്കിയിരുന്നതെന്നാണ് സംശയം. രഹസ്യവിവരത്തെത്തുടർന്ന് നാഗാലാൻഡ് പോലീസും സൈന്യവും അർധസൈനികവിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണു ജീവനക്കാരെ മോചിപ്പിച്ചത്.