ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഇദ്ദേഹത്തിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളുടെ പേരിലാണു നടപടി. ഇതിനു പിന്നാലെ ദേശ്മുഖിന്റെ വീട്ടിലും ഇദ്ദേഹവുമായി ബന്ധപ്പെട്ട മുംബൈയിലെ വിവിധയിടങ്ങളിലും സിബിഐ പരിശോധന നടത്തി.
മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗാണു ദേശ്മുഖിനെതിരേ ആരോപണങ്ങൾ ഉയർത്തിയത്. ബാറുകളിൽനിന്നും റെസ്റ്റോറന്റുകളിൽനിന്നുമായി 100 കോടി രൂപ പിരിച്ചുനൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ പൊതുതാത്പര്യ ഹർജിയും ഫയൽ ചെയ്തു. സിംഗ് ആദ്യം സുപ്രീം കോടതിയിലാണു ഹർജി നൽകിയതെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.
അഴിമതിവിരുദ്ധ നിയമപ്രകാരം എൻസിപി നേതാവായ ദേശ്മുഖിനും മറ്റ് ആരോപിതർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു.
മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗാണു ദേശ്മുഖിനെതിരേ ആരോപണങ്ങൾ ഉയർത്തിയത്. ബാറുകളിൽനിന്നും റെസ്റ്റോറന്റുകളിൽനിന്നുമായി 100 കോടി രൂപ പിരിച്ചുനൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ പൊതുതാത്പര്യ ഹർജിയും ഫയൽ ചെയ്തു. സിംഗ് ആദ്യം സുപ്രീം കോടതിയിലാണു ഹർജി നൽകിയതെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.
അഴിമതിവിരുദ്ധ നിയമപ്രകാരം എൻസിപി നേതാവായ ദേശ്മുഖിനും മറ്റ് ആരോപിതർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു.