+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാക്സിൻ കൊള്ള; കൊവാക്സിന് സംസ്ഥാനങ്ങൾ മുടക്കേണ്ടത് 600 രൂപ

ന്യൂഡൽഹി: കോവിഷീൽഡിനു പിന്നാലെ ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിനും വില പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾ‌ക്ക് ഒരു ഡോസിന് 600 രൂപ നിരക്കിൽ വാക്സിൻ നൽകുമെന്ന്
വാക്സിൻ കൊള്ള; കൊവാക്സിന് സംസ്ഥാനങ്ങൾ മുടക്കേണ്ടത് 600 രൂപ
ന്യൂഡൽഹി: കോവിഷീൽഡിനു പിന്നാലെ ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിനും വില പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾ‌ക്ക് ഒരു ഡോസിന് 600 രൂപ നിരക്കിൽ വാക്സിൻ നൽകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിലാണ് നൽകുന്നത്.

കൊവാക്സിൻ കേന്ദ്രത്തിന് ഒരു ഡോസിന് 150 രൂപ നിരക്കിൽ തന്നെ നൽകുമ്പോൾ സ്വകാര്യ ആശുപത്രികൾ 1,200 മുടക്കേണ്ടിവരും. ഉദ്പാദിപ്പിക്കുന്ന വാക്സിന്‍റെ 50 ശതമാനം കേന്ദ്രസർക്കാരിന് നൽകുമെന്നും ഭാരത് ബയോടെക് അറിയിച്ചു.

കോവിഡ് വാക്സിനുകൾ സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും ഇനി പണം കൊടുത്തു വാങ്ങണമെന്നതാണ് കേന്ദ്രത്തിന്‍റെ പുതുക്കിയ വാക്സിൻ നയം. ഭാരത് ബയോടെക് കമ്പനിക്ക് കോവിഡ് വാക്സിൻ നിർമാണത്തിനായി 1,500 കോടി അനുവദിക്കുമെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചി രുന്നു.

സ്വകാര്യ ആശുപത്രികൾക്ക് ഇനി കേന്ദ്രസർക്കാർ വാക്സിൻ നൽകില്ല. ആശുപത്രികൾ നിർമാതാക്കളിൽ നിന്നു നേരിട്ടു വാങ്ങണം. അടുത്ത ഒന്നാം തീയതി മു തൽ 18 വയസു തികഞ്ഞ മുഴുവൻ പൗരന്മാർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

പതിനെട്ടു മുതൽ 45 വരെ വയസിൽ താഴെയുള്ളവർ പണം നൽകി വാക്സിൻ എടുക്കണമെന്നതാണു കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. 45 വയസിനു മുക ളിലുള്ളവർക്കു തുടർന്നും സൗജന്യമായി വാക്സിൻ നൽകിയേക്കും. കേന്ദ്രം പ്രഖ്യാപിച്ച പബ്ലിക് ഹെൽത്ത് ഇമ്യൂണൈസേഷൻ പദ്ധതിയനുസരിച്ച് സർക്കാർ കേന്ദ്രങ്ങളിൽ 45 വയസിനു മുകളിലുള്ളവർക്ക് സൗജന്യ കുത്തിവയ്പിന് അവകാശമുണ്ട്. സ്വകാര്യ ആശുപത്രികളിൽ കുത്തിവയ്പ് എടുക്കുന്നവർ 250 രൂപ വീതം ഓരോ ഡോസിനും നൽകണം.

എന്നാൽ, 18 മുതൽ 44 വരെ വയസു വരെയുള്ള പാവപ്പെട്ടവർക്കും കുടിയേറ്റ, ദിവസക്കൂലി തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റും സൗജന്യ കുത്തിവയ്പു നൽകുന്നതിനുള്ള ചെലവ് അതതു സംസ്ഥാന സർക്കാരുകൾ വഹിക്കേണ്ടി വരും. ചുരുക്കത്തിൽ സംസ്ഥാന സർക്കാരുകൾക്കു വലിയ സാന്പത്തിക ഭാരം വരുത്തിവയ്ക്കുന്നതാണു നരേന്ദ്ര മോദി സർക്കാരിന്‍റെ തീരുമാനം.
More in Latest News :