+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെന്നിത്തലയും വി. മുരളീധരനും പ്രതിപക്ഷ നേതാവ് സ്ഥാനത്തിനു മത്സരിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മത്സരിക്കുന്ന രണ്ട് പേരാണ് രമേശ് ചെന്നിത്തലയും വി. മുരളീധരനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തി
ചെന്നിത്തലയും വി. മുരളീധരനും പ്രതിപക്ഷ നേതാവ് സ്ഥാനത്തിനു മത്സരിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മത്സരിക്കുന്ന രണ്ട് പേരാണ് രമേശ് ചെന്നിത്തലയും വി. മുരളീധരനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ വാക്സിൻ ചലഞ്ചിനെ വിമർശിച്ച ഇരുവർക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ ഘട്ടത്തിൽ ഏതൊരു പ്രതിപക്ഷ നേതാവും സമൂഹത്തോടുള്ള ഉത്തരവാദിത്വം കാണിക്കും. എന്നാൽ ‌ആശ്ചര്യകരമായ നിലപാടാണ് ഇവർ സ്വീകരിക്കുന്നത്.

അവരവർ കണ്ടതും ശീലിച്ചതുമായ കാര്യങ്ങൾ ‌എല്ലാവരും തുടരുമെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി മുരളീധരന് മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സിപിഎം അക്കൗണ്ടിലേക്കാണ് പോകുകയെന്ന മുരളീധരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഓക്സിജന്‍റെ ദൗർലഭ്യമില്ലെന്നും അത്തരമൊരു ആശങ്കയ്ക്കു ഇപ്പോൾ സ്ഥാനമില്ലെന്നും പിണറായി അറിയിച്ചു. സംസ്ഥാനത്തിന്‍റെ ആവശ്യം കഴിഞ്ഞ് ഓക്സിജൻ അധികമായുണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More in Latest News :