മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഡൽഹി ഫിറോഷ കോട്ലയിൽ നിശ്ചയിച്ചിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ മാറ്റില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഏപ്രിൽ 28-നും മേയ് എട്ടിനും ഇടയിൽ എട്ട് മത്സരങ്ങൾക്കാണ് ഡൽഹി വേദിയായി നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ മത്സരങ്ങളാണ് ഡൽഹിയിൽ നടക്കുക.
നിലവിൽ ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ആശുപത്രികൾ നിറഞ്ഞും ഓക്സിജൻ ക്ഷാമവുമാണ് രാജ്യതലസ്ഥാനം നേരിടുന്ന പ്രതിസന്ധി. ഏപ്രിൽ 22ന് 26,000 പേർക്ക് ഡൽഹിയിൽ രോഗം ബാധിച്ചത്. 300 ഓളം പേർ മരിക്കുകയും ചെയ്തു.
എന്നാൽ ഈ പ്രതിസന്ധി ഐപിഎല്ലിനെ ബാധിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. താരങ്ങളും ടീം ഒഫീഷ്യൽസും എല്ലാം ബയോ ബബ്ളിലാണ്. അതിനാൽ കോവിഡ് പ്രതിസന്ധി മത്സരങ്ങളെ ബാധിക്കില്ല.
നിലവിൽ ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ആശുപത്രികൾ നിറഞ്ഞും ഓക്സിജൻ ക്ഷാമവുമാണ് രാജ്യതലസ്ഥാനം നേരിടുന്ന പ്രതിസന്ധി. ഏപ്രിൽ 22ന് 26,000 പേർക്ക് ഡൽഹിയിൽ രോഗം ബാധിച്ചത്. 300 ഓളം പേർ മരിക്കുകയും ചെയ്തു.
എന്നാൽ ഈ പ്രതിസന്ധി ഐപിഎല്ലിനെ ബാധിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. താരങ്ങളും ടീം ഒഫീഷ്യൽസും എല്ലാം ബയോ ബബ്ളിലാണ്. അതിനാൽ കോവിഡ് പ്രതിസന്ധി മത്സരങ്ങളെ ബാധിക്കില്ല.