ന്യൂഡൽഹി: ഇന്ത്യയുടെ 48-ാം ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എൻ.വി.രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റീസ് എസ്.എ.ബോബ്ഡെ വെള്ളിയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റീസ് രമണ എത്തുന്നത്.
2022 ഓഗസ്റ്റ് 26 വരെ 16 മാസം ജസ്റ്റീസ് രമണയ്ക്ക് കാലാവധിയുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയായ ജസ്റ്റീസ് രമണ 1957 ഓഗസ്റ്റ് 27ന് കൃഷ്ണ ജില്ലയിലാണ് ജനിച്ചത്. തെലുങ്ക് ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം പിന്നീടാണ് നിയമ വഴിയിലേക്ക് തിരിഞ്ഞത്.
ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന റിക്കാർഡും അദ്ദേഹത്തിന് സ്വന്തമായി.
2022 ഓഗസ്റ്റ് 26 വരെ 16 മാസം ജസ്റ്റീസ് രമണയ്ക്ക് കാലാവധിയുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയായ ജസ്റ്റീസ് രമണ 1957 ഓഗസ്റ്റ് 27ന് കൃഷ്ണ ജില്ലയിലാണ് ജനിച്ചത്. തെലുങ്ക് ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം പിന്നീടാണ് നിയമ വഴിയിലേക്ക് തിരിഞ്ഞത്.
ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന റിക്കാർഡും അദ്ദേഹത്തിന് സ്വന്തമായി.