ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി എൻ.വി. രമണ ഇന്ന് ചുമതലയേൽക്കും. ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റീസാണ് ജസ്റ്റീസ് എൻ.വി. രമണ. എസ്.എ. ബോബ്ഡെ വിരമിക്കുന്ന ഒഴിവിലേക്കാണ് രമണയുടെ നിയമനം.
രാഷ്ട്രപതി ഭവനിൽ രാവിലെ 11ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകൾക്കേ ക്ഷണം ലഭിച്ചിട്ടുള്ളു. അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല.
2022 ഓഗസ്റ്റ് 26 വരെയാണ് എൻ.വി. രമണയുടെ കാലാവധി. റഫാൽ, ജമ്മു കഷ്മീർ , സിഎഎ - എൻആർസി അടക്കമുള്ള നിരവധി കേസുകളും എൻ.വി. രമണ പരിഗണിക്കും.
രാഷ്ട്രപതി ഭവനിൽ രാവിലെ 11ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകൾക്കേ ക്ഷണം ലഭിച്ചിട്ടുള്ളു. അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല.
2022 ഓഗസ്റ്റ് 26 വരെയാണ് എൻ.വി. രമണയുടെ കാലാവധി. റഫാൽ, ജമ്മു കഷ്മീർ , സിഎഎ - എൻആർസി അടക്കമുള്ള നിരവധി കേസുകളും എൻ.വി. രമണ പരിഗണിക്കും.