ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി നടന്ന ചർച്ച തത്സമയം പ്രക്ഷേപണം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. യോഗം പ്രക്ഷേപണം ചെയ്യാൻ പാടില്ലെന്ന് കേന്ദ്രസർക്കാരിൽനിന്നും വാക്കാലോ രേഖാമൂലമോ അറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു.
രഹസ്യാത്മക വിവരങ്ങളില്ലാത്ത പൊതു പ്രാധാന്യമുള്ള കാര്യങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ അതിൽ ഖേദിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗമാണ് ടിവിയിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തത്. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേജരിവാൾ പങ്കെടുത്ത ഭാഗമായിരുന്നു ടിവിയിലൂടെ പുറത്തായത്. കേജരിവാൾ രാഷ്ട്രീയം കളിക്കുകയാണെന്നും നുണപരത്തുകയാണെന്നും കേന്ദ്രം ആരോപിച്ചു.
രഹസ്യാത്മക വിവരങ്ങളില്ലാത്ത പൊതു പ്രാധാന്യമുള്ള കാര്യങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ അതിൽ ഖേദിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗമാണ് ടിവിയിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തത്. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേജരിവാൾ പങ്കെടുത്ത ഭാഗമായിരുന്നു ടിവിയിലൂടെ പുറത്തായത്. കേജരിവാൾ രാഷ്ട്രീയം കളിക്കുകയാണെന്നും നുണപരത്തുകയാണെന്നും കേന്ദ്രം ആരോപിച്ചു.