ന്യൂഡൽഹി: കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിലെ ചർച്ച ടിവിയിലൂടെ തൽസമയം പ്രക്ഷേപണം ചെയ്ത ഡൽഹി മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ കേന്ദ്രം. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേജരിവാൾ പങ്കെടുത്ത ഭാഗമാണ് തൽസമയം പ്രക്ഷേപണം ചെയ്തത്.
കേജരിവാൾ രാഷ്ട്രീയം കളിക്കുകയാണെന്നും നുണപരത്തുകയാണെന്നും കേന്ദ്രം ആരോപിച്ചു. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഡൽഹിയിൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യോഗത്തിൽ കേജരിവാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിമാരുമായുള്ള ചർച്ച സംപ്രേഷണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. കേജരിവാൾ സ്വയം താഴുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയന്നു. കേജരിവാൾ വാക്സിൻ വില സംബന്ധിച്ച് നുണപരത്തുകയാണ്. കഴിഞ്ഞ യോഗത്തിൽ ക്ഷീണത്തോടെ കോട്ടുവായിടുകയും ചിരിക്കുകയും ചെയ്ത ആളാണ് കേജരിവാൾ.
ഇന്നത്തെ യോഗത്തിൽ മറ്റ് മുഖ്യമന്ത്രിമാർ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ എന്ത് ചെയ്യാമെന്ന് പറഞ്ഞപ്പോൾ കേജരിവാളിന് അദ്ദേഹം ചെയ്തതിനെ സംബന്ധിച്ച് ഒന്നും പറയാനില്ലായിരുന്നെന്നും കേന്ദ്രം ആരോപിക്കുന്നു.
കേജരിവാൾ രാഷ്ട്രീയം കളിക്കുകയാണെന്നും നുണപരത്തുകയാണെന്നും കേന്ദ്രം ആരോപിച്ചു. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഡൽഹിയിൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യോഗത്തിൽ കേജരിവാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിമാരുമായുള്ള ചർച്ച സംപ്രേഷണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. കേജരിവാൾ സ്വയം താഴുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയന്നു. കേജരിവാൾ വാക്സിൻ വില സംബന്ധിച്ച് നുണപരത്തുകയാണ്. കഴിഞ്ഞ യോഗത്തിൽ ക്ഷീണത്തോടെ കോട്ടുവായിടുകയും ചിരിക്കുകയും ചെയ്ത ആളാണ് കേജരിവാൾ.
ഇന്നത്തെ യോഗത്തിൽ മറ്റ് മുഖ്യമന്ത്രിമാർ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ എന്ത് ചെയ്യാമെന്ന് പറഞ്ഞപ്പോൾ കേജരിവാളിന് അദ്ദേഹം ചെയ്തതിനെ സംബന്ധിച്ച് ഒന്നും പറയാനില്ലായിരുന്നെന്നും കേന്ദ്രം ആരോപിക്കുന്നു.