+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാജിക്ക് പിടിവീണേക്കും; വിജിലന്‍റായി വിജിലൻസ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എ വിജിലന്‍സിന് മുന്നില്‍ ഹാജരായി. 23 നുള്ളില്‍ രേഖകള്‍ മുഴുവനും ഹാജരാക്കാനായിര
ഷാജിക്ക് പിടിവീണേക്കും; വിജിലന്‍റായി വിജിലൻസ്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എ വിജിലന്‍സിന് മുന്നില്‍ ഹാജരായി. 23 നുള്ളില്‍ രേഖകള്‍ മുഴുവനും ഹാജരാക്കാനായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്. സമയം നീട്ടി നല്‍കാന്‍ ഷാജി ആവശ്യപ്പെട്ടെങ്കിലും ഉടന്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.

ഇതേതുടര്‍ന്നാണ് ഷാജി വിജിലന്‍സ് സ്‌പെഷല്‍ സെൽ മുമ്പാകെ രേഖകളുമായി എത്തിയത്. ഒന്പത് വര്‍ഷത്തെ സമ്പാദ്യത്തിന്‍റെയും കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയുടേയും രേഖകളാണ് ഹാജരാക്കേണ്ടത്.

അതേസമയം പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സംഭാവനയാണെന്നാണ് ഷാജിയുടെ വിശദീകരണം. 154 ബൂത്ത് കമ്മിറ്റികളാണ് പണം പിരിച്ചത്. അതിന്‍റെ രസീത് ബുക്കുകള്‍ ഹാജരാക്കുമെന്നും ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു.
More in Latest News :