ന്യൂഡൽഹി: രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ തീരുമാനം. ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് ഒരു നിയന്ത്രണവും ബാധകമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുള്ള ഓക്സിജൻ വിതരണ വാഹനങ്ങൾക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യത്തു മരുന്ന് ഉത്പാദനം കൂട്ടിയിരുന്നു. ഓക്സിജന്റെ ദൗർലഭ്യം പ്രധാന പ്രശ്നമാണ്. നിലവിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ തീരുമാനം.
ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുള്ള ഓക്സിജൻ വിതരണ വാഹനങ്ങൾക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യത്തു മരുന്ന് ഉത്പാദനം കൂട്ടിയിരുന്നു. ഓക്സിജന്റെ ദൗർലഭ്യം പ്രധാന പ്രശ്നമാണ്. നിലവിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ തീരുമാനം.