തിരുവനന്തപുരം: കോവിഡ് കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാന കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ കൂട്ടപരിശോധന പോലുള്ള നടപടികൾ ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
ആർടിപിസിആർ പരിശോധനയക്കു നാല് ദിവസം വരെ സമയമെടുക്കും. പരിശോധന ഫലം എത്തുന്നതുവരെ ആളുകൾ സ്വയം ജാഗ്രത പുലർത്തണം. വിദേശത്തുപോകുന്നവർക്കും ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും പരിശോധനയിൽ മുൻഗണന നൽകാം. സർക്കാരിനോട് ആലോചിക്കാതെ ഡോക്ടർമാരുടെ സംഘടന വിമർശം ഉയർത്തിയത് ശരിയല്ലെന്നും അവർ പറഞ്ഞു.
ആർടിപിസിആർ പരിശോധനയക്കു നാല് ദിവസം വരെ സമയമെടുക്കും. പരിശോധന ഫലം എത്തുന്നതുവരെ ആളുകൾ സ്വയം ജാഗ്രത പുലർത്തണം. വിദേശത്തുപോകുന്നവർക്കും ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും പരിശോധനയിൽ മുൻഗണന നൽകാം. സർക്കാരിനോട് ആലോചിക്കാതെ ഡോക്ടർമാരുടെ സംഘടന വിമർശം ഉയർത്തിയത് ശരിയല്ലെന്നും അവർ പറഞ്ഞു.